പട്ടണക്കാട് പഞ്ചായത്തില്‍ അഴിമതിയെന്ന്; സിപിഎം വിജിലന്‍സിനു പരാതി നല്‍കി
Tuesday, June 11, 2024 10:23 PM IST
ചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്തില്‍ വ്യാപക അഴിമതിയെന്ന് കാട്ടി സിപിഎം പട്ടണക്കാട് ലോക്കല്‍ കമ്മിറ്റി വിജിലന്‍സിനും ഓംബ്ഡ്‌സ്മാനും പരാതി നല്‍കി. കഴിഞ്ഞദിവസം എല്‍ഡിഎഫ് അംഗങ്ങള്‍ പഞ്ചായത്തു കമ്മിറ്റിയില്‍നിന്നു ഇറങ്ങി പോന്നതിന്റെ തുടര്‍ച്ചയായാണ് പരാതി. മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടെനില്‍ക്കുന്ന പഞ്ചായത്തംഗത്തിന്‍റെ ബിനാമി പേരിലെടുത്ത് വന്‍ ക്രമക്കേടു നടത്തിയതായി പരാതി നല്‍കിയിട്ടുണ്ട്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ചിലര്‍ ചേര്‍ന്ന് തുക തട്ടിയെടുത്തു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെല്ലാം ബിനാമി കരാറില്‍ തട്ടിപ്പു നടത്തുകയായിരുന്നെന്നാണ് പരാതി. ഇതിനൊപ്പം പഞ്ചായത്തില്‍ വാഹനങ്ങളുള്ളപ്പോള്‍ പോലും പതിനായിരങ്ങള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്.

ദേശീയപാതയോരത്തെ പൊളിച്ച കെട്ടിടങ്ങള്‍ക്കു പകരം കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതിനും ലൈസന്‍സ് നല്‍കുന്നതിനും തയാറാകാതെ നിയമങ്ങളെല്ലാം കാറ്റില്‍പറത്തി പഞ്ചായത്ത് ഓഫീസ് നിര്‍മാണം നടത്തുന്നുണ്ട്. അഴിമതി അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടി ജനങ്ങളെ അണിനിരത്തി സമരം തുടങ്ങുമെന്ന് ലോക്കല്‍ സെക്രട്ടറി എസ്.പി. സുമേഷ് പറഞ്ഞു.