ഭാര്യയുടെ ഓപ്പറേഷനുള്ള രൂപ നഷ്ടമായി, എടത്വക്കാരുടെ കരുതലില്‍ തിരികെ കിട്ടി
Tuesday, June 11, 2024 10:23 PM IST
എടത്വ: ഭാര്യയുടെ ഓപ്പറേഷനായി ആശുപത്രിയില്‍ അടയ്ക്കാനായി കൊണ്ടുപോയ അരലക്ഷത്തോളം രൂപ നഷ്ടപെട്ടങ്കിലും എടത്വ സ്വദേശികളുടെ കാരുണ്യത്തില്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് ചന്ദ്രനും കുടുംബവും. തിങ്കളാഴ്ച രാവിലെ 7.45നാണ് എടത്വ ജംഗ്ഷനില്‍ കുരിശടിയുടെ മുന്നില്‍നിന്ന് എടത്വ എട്ടില്‍ചിറ വിജയപ്പന്‍ ആര്‍., പാണ്ടങ്കരി പള്ളിതുരുത്ത് സിബിച്ചന്‍, കേരളാ ചിപ്സ് മോനിച്ചന്‍ എന്നിവര്‍ക്കു റോഡില്‍ നിന്ന് 50,000 രൂപ ലഭിക്കുന്നത്.

ഈ തുക കേരളാ ചിപ്സ് എന്ന സ്ഥാപനത്തില്‍ ഇവര്‍ ഏല്‍പിക്കുകയും എടത്വ വാര്‍ത്ത എന്ന സോഷ്യല്‍ മീഡിയായിലൂടെ ഉടമയെ തെരഞ്ഞങ്കിലും വൈകുന്നേരമായിട്ടും അവകാശികള്‍ എത്തിയിരുന്നില്ല.

ആലപ്പുഴ പറവൂര്‍ ഗോപാലയത്തില്‍ ചന്ദ്രന്‍റെ കൈയില്‍ നിന്നുമാണ് രൂപ നഷ്ടപ്പെട്ടത്. പരുമല ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന പൊന്നമ്മയുടെ ഇന്നലെ നടക്കേണ്ടിയിരുന്ന ഓപ്പറേഷനുവേണ്ടി കൊണ്ടുപോയ രൂപയായിരുന്നു നഷ്ടപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ആശുപത്രിയിലടയ്ക്കാനായി കൗണ്ടറിലെത്തിയപ്പോഴാണ് രൂപ നഷ്ടപ്പെട്ട വിവരം ചന്ദന്‍ അറിയുന്നത്. പറവൂരിനും പരുമല ആശുപത്രിക്കും ഇടയില്‍ വച്ച് നഷ്ടപ്പെട്ട തുക എങ്ങനെ ലഭിക്കുമെന്നറിയാതെ വിഷമിച്ച് ഇരിക്കുന്നതിനിടയിലാണ് എടത്വയിലെ ഒരു വാട്‌സ് ആപ് ഗ്രൂപ്പില്‍ എടത്വയില്‍ കുറച്ച് രൂപ ലഭിച്ചിട്ടുണ്ടെന്നുള്ള വാര്‍ത്ത ആശുപത്രി അധികൃതര്‍ ചന്ദ്രനെ അറിയുകയും ചന്ദ്രന്‍റെ നഷ്ടപ്പെട്ട തുക തന്നെയാണെന്ന് ഇതെന്ന് ഉറപ്പിക്കുകയുമായിരുന്നു. എടത്വ കുരിശടിയില്‍ എത്തി പ്രാര്‍ഥിച്ച് മടങ്ങുന്നതിനിടയില്‍ മടിക്കുത്തില്‍ വച്ചിരുന്ന രൂപ താഴെ വീഴുകയായിരുന്നു. മകന്‍ ഗോപകുമാര്‍ ഇന്നലെ രാവിലെ എടത്വയിലെത്തി വിജയപ്പന്‍, സിബിച്ചന്‍, മോനിച്ചന്‍ എന്നിവരുടെ കൈയില്‍നിന്നു തുക ഏറ്റുവാങ്ങി.