റോഡ് വെട്ടിപ്പൊളിച്ചു: യാത്രക്കാർ ദുരിതത്തിൽ
Tuesday, June 11, 2024 10:23 PM IST
ഹരിപ്പാട്: വെള്ളമൊഴുക്കാനായി വെട്ടിപ്പൊളിച്ച റോഡ് യാത്രക്കാർക്കു മാർഗതടസമാകുന്നു. മുതുകുളം പടിഞ്ഞാറ് കായലോരപാത കുരിശടിഭാഗത്തുനിന്നു കൊല്ലകൽ ക്ഷേത്രത്തിലും എസ്എൻവി യുപി സ്‌കൂളിലേക്കും അവിടെനിന്ന് മുരിങ്ങച്ചിറയിലേക്കും പോകുന്ന റോഡാണ് രണ്ടാഴ്ച മുമ്പ് ജലനിരപ്പ് ഉയർന്നപ്പോൾ നെടുകെ രണ്ടരയടിയോളം താഴേക്ക് വെട്ടിപ്പൊളിച്ചത്.

ഇവിടെയുണ്ടായിരുന്ന പൈപ്പിൽക്കൂടി മതിയായ രീതിയിൽ വെള്ളമൊഴുകാത്തതായിരുന്നു കാരണം.

ഒരാഴ്ച കഴിഞ്ഞിട്ടുമിത് പൂർവ സ്ഥിതിയിലാക്കിയില്ല. സ്കൂളിലേക്കു പോകുന്ന കുട്ടികളെയും മറ്റു യാത്രക്കാരെയും ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നു. സ്‌കൂൾ വാഹനങ്ങളിപ്പോൾ അച്ചാമമുക്ക് വഴിയോ കറുത്തേരി ജംഗ്ഷൻ വഴിയോ രണ്ടര മൂന്നു കിലോമീറ്ററോളം ചുറ്റിത്തിരിഞ്ഞാണ് സ്‌കൂളിലെത്തുന്നത്.

സൈക്കിളിൽ വരുന്ന കുട്ടികളുടെ സ്ഥിതിയും ഇതു തന്നെയാണ്.
വെട്ടിമുറിച്ചത് നടന്നുവരുന്നവർക്കും കെണിയാണ്. വിദ്യാർഥികൾ ഇവിടെ തെന്നി വീഴുന്നത് പതിവാണ്. ആഴമുള്ള വെള്ളക്കെട്ടിലേക്ക് ഒഴുക്കുള്ളതിനാൽ കുട്ടികൾക്കു കുഴി ഭീഷണിയാണെന്നാണ് അധ്യാപകരുൾപ്പെടെ പറയുന്നത്. ഇപ്പോൾ രക്ഷിതാക്കളാണ് കുട്ടികളെ മറുവശത്തെത്തിക്കുന്നത്.