കാസര്‍ഗോഡ്: ആധുനികരീതിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനായി ബദിയടുക്ക പഞ്ചായത്തിലെ ബേള കുമാരമംഗലത്ത് നിര്‍മിച്ച കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷന്‍ അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നു. 2020 ഫെബ്രുവരി 14ന് അന്നത്തെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.

ശശീന്ദ്രനുശേഷം ഗതാഗതവകുപ്പിലെ മന്ത്രിമാര്‍ രണ്ടുതവണ മാറിയിട്ടും ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷന്‍ ഇതുവരെയും യാഥാര്‍ഥ്യമായില്ല. ഉദ്ഘാടനദിവസം മാത്രമാണ് ഇതു തുറന്നത്. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ഇവിടത്തെ സംവിധാനങ്ങളെല്ലാം തുരുമ്പെടുത്തും മറ്റും നശിക്കുകയാണ്. ഇതുസംബന്ധിച്ച് നിരന്തരം പരാതികള്‍ വരാന്‍ തുടങ്ങി.

അതിനിടെ കാസര്‍ഗോട്ടെത്തിയ അന്നത്തെ മന്ത്രി ആന്‍റണി രാജു 2022 ഡിസംബറില്‍ ഇതിന്‍റെ എല്ലാ വിധ സാങ്കേതികതടസങ്ങളും നീക്കി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നാളിതുവരെ നടപ്പിലായില്ല.

ബില്‍ കുടിശിക വന്നതോടെ കെഎസ്ഇബി വൈദ്യുത ബന്ധം വിച്ഛേദിച്ചു. ബേളയില്‍ പണിത ഡ്രൈവിംഗ് ട്രാക്കിന് വൈദ്യുതി ബില്ലിനത്തില്‍ 2021ല്‍ 63,222 രൂപയാണ് കുടിശികയായി ഉണ്ടായിരുന്നത്.സിസിടിവി നിരീക്ഷണത്തോടെ പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള പദ്ധതിയാണ് ഇവിടെ പാളുന്നത്. നാലു കോടിയിലേറെ രൂപ ചെലവഴിച്ചാണ് പദ്ധതി തുടങ്ങിയതെങ്കിലും അതിന്‍റെ ഗുണഫലം പൊതുജനങ്ങള്‍ക്ക് ഇതുവരെ ലഭ്യമാക്കാനായിട്ടില്ല. ഇന്നും കമ്പികള്‍ക്കിടയില്‍ വാഹനമോടിച്ച് ഡ്രൈവിഗ്പരീക്ഷയെന്ന കടമ്പ കടക്കുകയാണ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍.

ജര്‍മന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതിയെങ്കിലും ഇതിന്‍റെ വിദഗ്ധര്‍ എത്താത്തതാണ് പ്രവര്‍ത്തനം നിശ്ചലമാകാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ ജര്‍മന്‍ കമ്പനിയിലെ ഒരു എന്‍ജിനിയറെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ തന്നെ നിയമിച്ചിരുന്നെങ്കിലും ഇവിടെ ടെസ്റ്റ് ആരംഭിച്ചിരുന്നില്ല. ഇവിടെയൊരുക്കിയ യന്ത്രസാമഗ്രികളെല്ലാം ഉപയോഗശൂന്യമാകുന്ന നിലയിലാണ്.

നിലവില്‍ കമ്പികള്‍ സ്ഥാപിച്ച് പാറക്കട്ടയിലും വിദ്യാനഗര്‍ സ്റ്റേഡിയം പരിസരത്ത് റോഡിലും നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിന് പകരം ആധുനിക സംവിധാനം ഒരുങ്ങുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അധികൃതരുടെ അനാസ്ഥകാരണം ഇതു നടപ്പിലാകാതെ പോവുകയാണ്.