കുടിയേറ്റ കർഷകരുടെ ദുരിത ജീവിതം; നാടകം പുനരാവിഷ്കരിക്കുന്നു
Wednesday, November 29, 2023 7:55 AM IST
ആലക്കോട്: കുടിയേറ്റ കർഷകരുടെ ദുരിതജീവിതം അടിസ്ഥാനമാക്കി 1980 കാലഘട്ടത്തിൽ നിരവധി സ്റ്റേജുകളിൽ അരങ്ങേറിയ "ഗൂഡല്ലൂർ' കുടിയേറ്റ ചരിത്ര നാടക പുനരാവിഷ്കാരം. കർഷകരുടെ ഇന്നത്തെ ദുരിതജീവിതങ്ങളുടെ അടിസ്ഥാനത്തിൽ പുനരാവിഷ്കരണം നടത്തി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ആലക്കോട്ടെ ആദ്യകാല നാടക ശാലയായ വിജയ ആർട്സ് ക്ലബ്.

ആലക്കോട് മേഖലയിലെ 25ൽ പരം കലാകാരന്മാരാണ് ഇതിൽ അണിനിരക്കുന്നത്. നാടകത്തിന്‍റെ പുനരാവിഷ്കരണം കർഷക അവാർഡ് ജേതാവായ ജോസ്ഗിരിയിലെ അനീഷ് പരിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. നാടക രചയിതാവും സംവിധായകനുമായ ജോസ് മുതുകുന്നേൽ അധ്യക്ഷത വഹിച്ചു.


സ്കറിയ ഐക്കരോട്, ബേബി പോത്തനാമല, ഗോപി ഉപാസന, ജോപ്പൻ വടക്കേപ്പറമ്പിൽ, ശശിധരൻ പിള്ള എന്നിവർ പ്രസംഗിച്ചു. പുനരാവിഷ്കരിക്കുന്ന നാടകം ആലക്കോട് സെന്‍റ് മേരീസ് ഫൊറോനാപ്പള്ളി തിരുനാളിനോട് അനുബന്ധിച്ച് അരങ്ങേറും.