കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തിന്‍റെ ഭാഗമായി മേയ് മൂന്നു മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന യുവപ്രതിഭകളുടെ സംഗമത്തില്‍ പങ്കാളികളാവുന്നതിന് 29 വരെ പേരുനല്‍കാം.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 25ന് വയസില്‍ താഴെ പ്രായമുള്ള പ്രതിഭകള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. കലാ- സാംസ്‌ക്കാരികം, കായികം, വിദ്യാഭ്യാസം, തൊഴില്‍, കൃഷി, സംരംഭകത്വം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേട്ടങ്ങള്‍ കൊയ്തവർക്കും പങ്കെടുക്കാം.ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നല്‍കേണ്ടത്.

തദ്ദേശ സ്ഥാപനതലത്തില്‍ അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരുടെ അപേക്ഷകള്‍ ജില്ലാതലത്തിലേക്ക് അയക്കും. ഇതിനായുള്ള പ്രത്യേക പ്രൊഫോമ എല്‍എസ്ജിഡി ജോയിന്‍റ് ഡയരക്ടറുടെ ഓഫീസില്‍ നിന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്.

യുവപ്രതിഭകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബയോഡാറ്റ, കൈവരിച്ച നേട്ടങ്ങള്‍, ലഭിച്ച അംഗീകാരങ്ങള്‍, വ്യക്തികളെ കുറിച്ചുള്ള ചെറുകുറിപ്പ് എന്നിവ അടങ്ങുന്ന ഫോറം ഓണ്‍ലൈനായി പൂരിപ്പിച്ചു നല്‍കും.