വൈലാശേരിയില്‍ കാട്ടാനയിറങ്ങി വാഴകൃഷി നശിപ്പിച്ചു
Friday, May 10, 2024 5:31 AM IST
നിലമ്പൂര്‍: വൈലാശേരിയില്‍ കാട്ടാന വാഴകൃഷി നശിപ്പിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ വൈലാശേരി ഫ്രീതിങ്കേഴ്‌സ് വാലിയില്‍ താമസിക്കുന്ന എന്‍.അബുവിന്‍റെ വാഴ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങി വിളകള്‍ നശിപ്പിച്ചത്. അഞ്ചേക്കറോളം വരുന്ന കൃഷിയിടത്തില്‍ വിവിധ ഭാഗങ്ങളിലായി വാഴകളും കവുങ്ങും നശിപ്പിച്ചു.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയും സ്ഥിരം കൃഷിക്കാരനുമായ അബു വൈലാശേരിയില്‍ മകള്‍ ഷെരീഫയുടെ പേരില്‍ സ്ഥലം പാട്ടത്തിനെടുത്ത് തെങ്ങ്, കവുങ്ങ്, വാഴ, കപ്പ മുതലായവ കൃഷി ചെയ്തു വരികയാണ്. കഴിഞ്ഞ വര്‍ഷവും ഇതുപോലെ പലതവണ ആനയിറങ്ങി നിരവധി വിളനഷ്ടം സംഭവിച്ചിരുന്നു. നഷ്ടപരിഹാരമൊന്നും ലഭിക്കുകയുണ്ടായില്ല.

മേഖലയില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ കാട്ടിലേക്ക് തുരത്തുകയും തുടര്‍ന്ന് കഴിഞ്ഞ ദിവസംവരെ ആനശല്യം ഉണ്ടായിരുന്നില്ല. അവശേഷിക്കുന്ന കൃഷി വരും ദിവസങ്ങളില്‍ എങ്ങനെ സംരക്ഷിക്കും എന്ന ആശങ്കയിലാണ് അബു അടക്കമുള്ള പ്രദേശവാസികള്‍.