നിലമ്പൂര്‍: ഓരോ ജില്ലയിലെയും ആദിവാസി മേഖലകളിലെ പ്രത്യേകമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകോപന യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

മലപ്പുറം ജില്ലയിലെ പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് സംഘടിപ്പിച്ച പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്‍റെ ഭാഗമായി നിലമ്പൂര്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പട്ടികവര്‍ഗ ഊരുകളുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി മൂന്നുമാസത്തില്‍ ഒരിക്കല്‍ ഏകോപന യോഗം ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കണം. മലപ്പുറം ജില്ലയില്‍ വേണ്ടത്ര വികസനം എത്താത്ത വെറ്റിലക്കൊല്ലി ഉള്‍പ്പെടെയുള്ള ഊരുകളിലുള്ള ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ തീരുമാനമായിട്ടും വര്‍ഷങ്ങളായി നടപടി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.

വിവിധ വകുപ്പുകള്‍ അവരുടേതായ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഊരില്‍ നടത്തുന്നുണ്ടെങ്കിലും പരസ്പരം ഏകോപനം ഇല്ലാത്തതിനാല്‍ ഒരു വകുപ്പ് എന്താണ് ചെയ്യുന്നതെന്നു മറ്റൊരു വകുപ്പിന് അറിയാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ പട്ടികവര്‍ഗ ഊരിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു മൂന്നു മാസത്തിലൊരിക്കല്‍ എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട് ഏകോപന യോഗം ചേരണം. ആദിവാസി മേഖലയില്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ അവിടെയുള്ള എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്താന്‍ നിരീക്ഷണ സംവിധാനം വേണം.
സ്കൂളുകളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പോലുള്ള പ്രശ്നങ്ങള്‍ തദ്ദേശ സ്ഥാപന അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധ എത്തിക്കുന്നതിനുള്ള ഇടപെടലും വേണം.

ജില്ലയിലെ അപ്പന്‍കാപ്പ് പട്ടികവര്‍ഗ ഊരിലെ വീടുകള്‍ സന്ദര്‍ശിച്ച് ഇവിടുത്തെ ജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് വനിതാ കമ്മീഷന്‍ മനസിലാക്കിയിരുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നിലമ്പൂര്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന ഏകോപന സമിതി യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അവര്‍ നടപ്പാക്കി വരുന്ന പരിരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ചും യോഗത്തില്‍ വിശദീകരിച്ചു. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. പ്രമുഖര്‍ പങ്കെടുത്തു.