മലപ്പുറം: സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഏഴു മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന എന്‍റെ കേരളം പ്രദർശന, വിപണന മേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് മൂന്നിന് മന്ത്രി വി. അബ്ദുറഹ്മാൻ കോട്ടക്കുന്നിലെ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ഉദ്ഘാടനം ചെയ്യും.

പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകുന്നേരം ഏഴിന് പ്രശസ്ത ഗായകൻ ഷഹബാസ് അമന്‍റെ ’ഷഹബാസ് പാടുന്നു’ എന്ന സംഗീത പരിപാടി അരങ്ങേറും.

മേളയുടെ രണ്ടാം ദിനമായ എട്ടിന് രാവിലെ 10.30ന് കുടുംബശ്രീയുടെ ’വനിതകൾക്കുള്ള ഊർജ സംരക്ഷണ പരിശീലന പരിപാടി നടക്കും. ഉച്ചയ്ക്ക് രണ്ടിന് മോട്ടോർ വാഹനവകുപ്പിന്‍റെ ’റോഡ് സുരക്ഷയും മാറുന്ന നിയമങ്ങളും’ വിഷയത്തിൽ സെമിനാർ നടക്കും. വൈകുന്നേരം ഏഴിന് നാടൻപാട്ട് കലാകാരനായ അതുൽ നറുകരയും സംഘവും നയിക്കുന്ന ഫോക് ലോർ ലൈവും ഉണ്ടായിരിക്കും.

മേളയ്ക്കുള്ള ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ജനറൽ കണ്‍വീനർ ജില്ലാ കളക്ടർ വി.ആർ.വിനോദ്, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, കണ്‍വീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.മുഹമ്മദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന സർക്കാരിന്‍റെ 90 ഓളം വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ നേതൃത്വത്തിലാണ് മേളയുടെ സംഘാടനം. കഴിഞ്ഞ ഒന്പത് വർഷത്തെ സർക്കാരിന്‍റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മേളയാണ് കോട്ടക്കുന്നിൽ സംഘടിപ്പിക്കുന്നത്.

വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്‍റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൽഇഡി വാളുകളിൽ തത്സമയ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കും. കേരളത്തിന്‍റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിന്‍റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുമാണ് വിവര പൊതുജന സന്പർക്ക വകുപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്ന എന്‍റെ കേരളം മെഗാ എക്സിബിഷൻ.

കോട്ടക്കുന്നിൽ രണ്ട് എസി ഹാംഗറുകളും ഒരു നോണ്‍ എസി ഹാംഗറുമടക്കം ആകെ 45,192 ചതുരശ്ര അടിയിൽ ശീതീകരിച്ച രണ്ട് ഹാംഗറുകൾ ഉൾപ്പെടെ 70,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്രദർശന നഗരിയാണ് ഒരുങ്ങുന്നത്.

150 ഓളം സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാകുന്ന സർവീസ് സ്റ്റാളുകൾ, 2000 ചതുരശ്ര അടിയിൽ പിആർഡിയുടെ എന്‍റെ കേരളം ഒന്നാമത് ചിത്രീകരണം, കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ കാർഷികമേള,

കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങൾ പുനരാവിഷ്ക്കരിക്കുന്ന ടൂറിസം വകുപ്പിന്‍റെ പ്രദർശനം, പു്സ്തകമേള, സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദർശന പവലിയൻ, ഐടി വകുപ്പിന്‍റെയും സ്റ്റാർട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ, സ്പോർട്സ് സോൺ, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകൾ, മിനി തിയേറ്റർ എല്ലാം ശീതീകരിച്ച ഈ പന്തലിനകത്തുണ്ട്.

ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തമായ 13 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും. കോട്ടക്കുന്നിലേക്കുള്ള ഡിടിപിസിയുടെ പ്രവേശന ടിക്കറ്റും പാർക്കിംഗ് ഫീയും ഒഴിവാക്കി പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം 10 വരെയാണ് പ്രദർശനം.