ഡിസംബർ 09; ലോകകപ്പ് കിരീടത്തിലേക്ക് മൂന്നു മത്സരത്തിന്‍റെ ദൂരം
ഡിസംബർ 09; ലോകകപ്പ് കിരീടത്തിലേക്ക് മൂന്നു മത്സരത്തിന്‍റെ ദൂരം
ഡിസംബർ 09, വെള്ളിയാഴ്ച രാത്രി 12.30. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്‍റീനയും നെതർലൻഡ്സും നേർക്കുനേർ വരുന്ന സമയം, യൂറോപ്യൻ ഫുട്ബോളിലെ മുന്പന്മാരായ ഹോളണ്ടിനും ലാറ്റിനമേരിക്കൻ ചരിത്രം പേറുന്ന അർജന്‍റീനയ്ക്കും മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമല്ല. ഇരുടീമും ഈ ലോകകപ്പിൽ നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷയാവും ക്വാർട്ടർ പോരാട്ടം.

പ്രീക്വാർട്ടറിൽ യുഎസ്എയെ പരാജയപ്പെടുത്തിയാണു ഡച്ചു പട അവസാന എട്ടിൽ ഇടംപിടിച്ചത്. പ്രീക്വാർട്ടറിലെത്തിയത് എ ഗ്രൂപ്പ് ജേതാക്കളായും. പരാജയമറിയാത്ത മുന്നേറ്റം. മറുവശത്ത് സൗദി അറേബ്യയോട് ആദ്യമത്സരത്തിൽ പരാജയപ്പെട്ടെങ്കിലും തുടർച്ചയായ രണ്ടു ജയങ്ങളോടെ (മെക്സിക്കോ, പോളണ്ട് ടീമുകൾക്കെതിരേ) അർജന്‍റീനയും ഗ്രൂപ്പ് ജേതാക്കളായി മുന്നേറി.

കളിമികവ്

അർജന്‍റീനയുടെ തന്ത്രങ്ങൾ ലണയൽ മെസിയെ അമിതമായി ആശ്രയിച്ചുള്ളതാണ്. എന്നാൽ, നെതർലൻഡ്സിന്‍റെ സ്ഥിതി വ്യത്യസ്തമാണ്. കോഡി ഗാക്പോ, ഡെൻസിൽ ഡംഫ്രിസ്, മെംഫിസ് ഡീപെ എന്നിങ്ങനെ കളിമികവിൽ പേരെടുത്തുപറയാൻ കഴിയുന്ന ഒന്നിലധികം താരങ്ങളുടെ കൂട്ടം.


ലൂയി വാൻഗാൽ എന്ന പരിശീലകന്‍റെ തന്ത്രങ്ങളെല്ലാം വിട്ടുവീഴ്ചയുമില്ലാതെ ഗ്രൗണ്ടിൽ നടപ്പാക്കുന്ന ടീം. അമിതസമ്മർദങ്ങളില്ലാതെയാണ് നെതർലൻഡ്സ് ക്വാർട്ടർ ഉറപ്പിച്ചത്. മറുവശത്തെ സ്ഥിതി അതല്ല. ആദ്യമത്സരത്തിലെ തോൽവി അർജന്‍റീനയുടെ പ്രകടനത്തെ അനുകൂലമായും പ്രതികൂലമായും സ്വാധീനിച്ചിട്ടുണ്ട്.

നേർക്കുനേർ

ലോകകപ്പിൽ ഇതുവരെ അഞ്ചു മത്സരങ്ങളാണ് ഇരുടീമും കളിച്ചത്. ഇതിൽ ഇരുടീമുകൾക്കും രണ്ടു വിജയങ്ങളും രണ്ടു തോൽവിയും. ഒരു മത്സരം സമനിലയിൽ അവസാനിച്ചു. ബ്രസീലിൽ നടന്ന 2014ലെ ലോകകപ്പിലാണ് ഇരുടീമും അവസാനമായി ലോകകപ്പ് വേദിയിൽ നേർക്കുനേർ വരുന്നത്. അന്ന് അർജന്‍റീന ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.