അതവർ അർഹിച്ചതുതന്നെ: ഒട്ടമെൻഡി
അതവർ അർഹിച്ചതുതന്നെ: ഒട്ടമെൻഡി
നെതർലൻഡ്സിനെതിരായ ഷൂട്ടൗട്ട് വിജയത്തിനുശേഷം അർജന്‍റീനയുടെ നിക്കോളാസ് ഒട്ടമെൻഡി നടത്തിയ വിജയാഘോഷം അതിരുവിട്ടതാണെന്നു വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇതിൽ പ്രതികരണവുമായി ഒട്ടമെൻഡി രംഗത്തെത്തി.

ഷൂട്ടൗട്ടിനിടെ അർജന്‍റീന താരങ്ങൾ പെനൽറ്റിയെടുക്കാൻപോകുന്പോൾ ഡച്ച് കളിക്കാർ അരികിലെത്തി പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും ആ ഡച്ചു താരത്തിനുള്ള മറുപടിയാണ് ആ ആഘോഷമെന്നും ഒട്ടമെൻഡി പറഞ്ഞു. ആ ഫോട്ടോ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഒട്ടമെൻഡിയുടെ വാദത്തിനു പിന്തുണ നൽകുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെനൽറ്റിയെടുക്കാൻ തയാറെടുക്കുന്ന അർജന്‍റീന താരങ്ങൾക്കടുത്തുചെന്ന് ഡംഫ്രീസും വെർഗോസ്റ്റും എന്തോ പറയുന്നതാണ് ചിത്രത്തിലുള്ളത്.

നെതർലൻഡ്സ്

1994നുശേഷം ഇതാദ്യമായാണു നെതർലൻഡ്സ് ലോകകപ്പ് ക്വാർട്ടറിൽ തോറ്റു പുറത്താകുന്നത്. 1998, 2010, 2014 ലോകകപ്പുകളിൽ നെതർലൻഡ്സ് സെമിയിലെത്തിയിരുന്നു. 2014 ലോകകപ്പിലും നെതർലൻഡ്സിനെ നോക്കൗട്ടിൽ പരാജയപ്പെടുത്തി കിരീടപ്രതീക്ഷകൾക്കു തടയിട്ടത് അർജന്‍റീനയാണ്. ഖത്തറിലുള്‍പ്പെടെ രണ്ടു തവണയും ഷൂട്ടൗട്ടിലായിരുന്നു അർജന്‍റീനയുടെ വിജയം. താരങ്ങളായത് അർജന്‍റീനയുടെ ഗോൾകീപ്പർമാരാണെന്നതു മറ്റൊരു സാമ്യത.


19 തവണ

ലോകകപ്പിലെ നെതർലൻഡ്സ്-അർജന്‍റീന പോരാട്ടം കാർഡുകളുടെ പേരിൽ കൂടിയാകും ചരിത്രത്തിൽ രേഖപ്പെടുത്തുകയെന്നുറപ്പ്. 19 തവണയാണ് റഫറി മത്സരത്തിൽ കാർഡുകൾ പുറത്തെടുത്തത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ കാർഡുകൾ പുറത്തെടുക്കുന്ന മത്സരമാണിത്. 2006 ലോകകപ്പിൽ പോർച്ചുഗലും നെതർലൻഡ്സും തമ്മിലുള്ള മത്സരത്തിനായിരുന്നു ഇതുവരെ കാർഡുകളുടെ റിക്കാർഡ് (16 കാര്‍ഡ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.