തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഎമ്മിനു പണവും തലവേദന
Wednesday, July 3, 2024 1:18 AM IST
സ്വന്തം ലേഖകൻ

തൃശൂർ: ചരിത്രത്തിലിന്നേവരെയില്ലാത്ത തിരിച്ചടികളിലൂടെ കടന്നുപോകുന്ന തൃശൂരിലെ സിപിഎം വരാൻ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ പണത്തിനു പാടുപെടും. തൃശൂരിലെ സിപിഎമ്മിന്‍റെ പാർട്ടി അക്കൗണ്ടുകളിലെല്ലാം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ആദായനികുതിവകുപ്പും പിടിമുറുക്കി മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പിനു ചെലവഴിക്കാൻ പണം വേറെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ജില്ലാ നേതൃത്വം.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്തു പെരുമാറ്റച്ചട്ടം നിലനിൽക്കേ ഏപ്രിൽ രണ്ടാംതീയതി സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ഒരു കോടി രൂപ പണമായി പിൻവലിച്ചതോടെ തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്. കരുവന്നൂർ സഹകരണ തട്ടിപ്പുകേസിൽ സിപിഎമ്മിന്‍റെ സ്ഥിരനിക്ഷേപങ്ങളും അക്കൗണ്ടുകളും സ്ഥലവും ഇഡി കണ്ടുകെട്ടിയ നടപടി സിപിഎം ജില്ലാനേതൃത്വത്തെ മാത്രമല്ല സംസ്ഥാന നേതൃത്വത്തെയും അന്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പാർട്ടി നേരിടുന്ന ഈ അരക്ഷിതാവസ്ഥയും സാന്പത്തികപ്രതിസന്ധിയും തുടരുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

കരുവന്നൂരിലെ ബാധ്യതകൾ തീർക്കാൻ പല വഴികളും തേടിയ സിപിഎമ്മിന് ഇപ്പോൾ തൃശൂരിലെ പണം കൈകൊണ്ടുതൊടാൻ പറ്റാത്ത സ്ഥിതിയായതാണ് തിരിച്ചടിയായത്.

തദ്ദേശഭരണ തെരഞ്ഞെടുപ്പിന് അധികം നാളുകളില്ലെന്നിരിക്കെ മരവിപ്പിച്ച അക്കൗണ്ടുകൾ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്നാണ് നേതൃത്വം പരിശോധിക്കുന്നത്. അതേസമയം, ഇഡി മരവിപ്പിച്ച അക്കൗണ്ട് തങ്ങൾ പതിനാറു വർഷം മുൻപ് അവസാനിപ്പിച്ച അക്കൗണ്ടാണെന്നും സിപിഎം പറയുന്നു. ഇഡി പറയുന്ന കണക്കുകളെല്ലാം തെറ്റാണെന്നാണ് സിപിഎം വാദിക്കുന്നത്.
തങ്ങളുടെ സ്ഥിരനിക്ഷേപങ്ങളും അക്കൗണ്ടുകളും സ്ഥലവും കണ്ടുകെട്ടിയ ഇഡി നടപടിയെ നിയമപരമായി നേരിടുമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിട്ടുണ്ട്.