10 ലക്ഷം തട്ടിയ സിപിഎം നേതാവിനെ അറസ്റ്റുചെയ്യണം: കോൺഗ്രസ്
Tuesday, July 2, 2024 1:17 AM IST
കുന്നംകുളം: പാറന്നൂരിൽ സ്ഥിതിചെയ്യുന്ന ചൂണ്ടൽ നെല്ലുസംഭരണകേന്ദ്രത്തിന്‍റ അക്കൗണ്ടിൽനിന്നു വ്യാജ ഒപ്പിട്ട് പണംതട്ടിയെടുത്ത സംഭവത്തിൽ ഉത്തരവാദിയായ സിപിഎം നേതാവും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ കെ.പി. രമേഷിനെ അറസ്റ്റുചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് ചൂണ്ടൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നെല്ലുസംഭരണകേന്ദ്രത്തിന് ചൂണ്ടൽ ഗ്രാമപഞ്ചായത്തും തൃശൂർ ജില്ലാപഞ്ചായത്തും അനുവദിച്ച സ്ഥലവും കെട്ടിടവും റിവോൾവിംഗ് ഫണ്ടും തിരികെ പിടിക്കണം.

യുഡിഎഫ് ഭരണകാലത്ത്(2000-05) ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ചൂണ്ടൽ നെല്ലുസംഭരണ, വിതരണകേന്ദ്രത്തിനു സ്വന്തം സ്ഥലവും കെട്ടിടവും ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നു.
പിന്നീട് 2005-10ൽ പഞ്ചായത്തിൽ അധികാരത്തിൽ വന്ന സിപിഎം ഭരണസമിതിയുടെ പ്രസിഡന്‍റ് കെ.പി. രമേഷിന്‍റെ നേതൃത്വത്തിൽ നെല്ലുസംഭരണകേന്ദ്രത്തിന്‍റെ പ്രവർത്തന അധികാരം പഞ്ചായത്തിൽനിന്ന് എടുത്തുമാറ്റി.

കർഷകരുടെമാത്രം പങ്കാളിത്തമുള്ള ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ സിപിഎം അനുഭാവികൾക്കുമാത്രം അംഗത്വംനൽകി ഭരണസമിതി രൂപീകരിച്ചു. 2017ൽ നെല്ലുസംഭരണകേന്ദ്രത്തിന് ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ കേച്ചേരി ബ്രാഞ്ചിലുള്ള അക്കൗണ്ടിൽനിന്നു സംഭരണകേന്ദ്രത്തിന്‍റെ പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട് നാലുതവണകളായി 9.30 ലക്ഷംരൂപ കെ. പി. രമേഷ് തട്ടിയെടുത്തു. ഈ സംഭവത്തില്‌ തൃശൂർ വിജിലൻസിന്‍റെ നിർദേശപ്രകാരം കുന്നംകുളം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്ഐആർ ഇട്ടു.

ജാമ്യമില്ലാക്കുറ്റം ചുമത്തിയ കേസിൽ പോലീസ് അടിയന്തരനടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നെല്ലുസംഭരണകേന്ദ്രത്തിന് ചൂണ്ടൽ ഗ്രാമപഞ്ചായത്തും തൃശൂർ ജില്ലാ പഞ്ചായത്തും അനുവദിച്ച മുഴുവൻ ഫണ്ടിന്‍റെ തുകയും പലിശസഹിതം തിരിച്ചുപിടിക്കണം. സംഭവം പൂഴ്ത്തിവച്ച് കൊള്ളയ്ക്ക് കൂട്ടുനിന്ന നെല്ലുസംഭരണകേന്ദ്രത്തിന്‍റെ ഭരണസമിതിക്കെതിരെയും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയും വിജിലൻസ് വിശദമായ അന്വേഷണം ഏർപ്പെടുത്തണം.

പത്തുവർഷത്തിലേറെയായി നെല്ലുസംഭരണകേന്ദ്രത്തിന്‍റെ പരിപൂർണനിയന്ത്രണവും എട്ടുവർഷത്തിലേറെയായി ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്‍റെ നിയന്ത്രണവും കൈകാര്യംചെയ്യുന്ന സിപിഎം മറുപടിപറയണമെന്നും കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ചൂണ്ടൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആർ.എം. ബഷീർ, ചൂണ്ടൽ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ആന്‍റോ പോൾ, പഞ്ചായത്ത് അംഗങ്ങളായ ധനേഷ് ചുള്ളിക്കാട്ടിൽ, എൻ.ഡി. സജിത്കുമാർ എന്നിവരും പങ്കെടുത്തു.