ഹോസ്റ്റൽ ശോചനീയാവസ്ഥയിൽ; മെഡി. വിദ്യാർഥികൾ പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു
Thursday, July 4, 2024 6:50 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ മെൻസ് ഹോസ്റ്റലിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വിദ്യാർഥികൾ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ചു.

മെഡിക്കൽ കോളജിന്‍റെ ആരംഭകാലത്ത് വിദ്യാർഥികളുടെ താമസത്തിനായി നിർമിച്ച മെൻസ് ഹോസ്റ്റൽ 60 വർഷം പിന്നിട്ടപ്പോൾ മതിയായ അറ്റകുറ്റപ്പണികൾ നടത്താതെ നാശത്തിന്‍റെ വക്കിലാണ്. മുകളിൽനിന്ന് കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് ഇവിടെ നിത്യസംഭവമാണ്. ഇത് വിദ്യാർഥികളുടെ ജീവനു തന്നെ ഭീഷണിയാണ്.

കഴിഞ്ഞദിവസം സിമന്‍റ് പാളി അടർന്ന് വീണ് ഒരു വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. ഈ വിവരം വിദ്യാർഥികൾ കോളജ് അധികൃതരെ അറിയിച്ചു. തുടർന്ന് കോളജ് അധികൃതർ ആരോഗ്യ വിദ്യാഭ്യാസ അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഇതിനെതിരേയാണ് എസ്എഫ്ഐ വിദ്യാർഥികൾ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് ധർണ നടത്തിയത്. വിദ്യാർഥി പ്രതിനിധികളായ അബൂബക്കർ, ആദിൽ എന്നിവർ പ്രസംഗിച്ചു.

വകുപ്പുകൾ തമ്മിലുള്ള തർക്കം അറ്റകുറ്റപ്പണികൾക്കു തടസം

ഗാന്ധിനഗർ: ആരോഗ്യ വിദ്യാഭ്യാസ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കമാണ് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾക്കു തടസമാകുന്നതെന്നാണ് ആക്ഷേപം. കെട്ടിടത്തിന്‍റെ പഴക്കം സംബന്ധിച്ചും നിലവിലെ സ്ഥിതിയെ സംബന്ധിച്ചും ആരോഗ്യ വിദ്യാഭ്യാസ വകുപ്പുമായി മെഡിക്കൽ കോളജ് അധികൃതർ ചർച്ച നടത്തിയിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് പൊതുമരാമത്തു വകുപ്പുമായും ചർച്ച നടത്തി.

ഹോസ്റ്റൽ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾക്കുള്ള തുക കോട്ടയം മെഡിക്കൽ കോളജ് മുൻകൂറായി നല്കിയാൽ മാത്രമെ പണികൾ ആരംഭിക്കുവാൻ കഴിയൂ എന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. എന്നാൽ, പണി തീർത്ത് ബിൽ നൽകിയാൽ മാത്രമെ പണം നല്കാൻ സാധിക്കൂ എന്നതാണ് മുൻകാലങ്ങളിലെ കീഴ്‌വഴക്കമെന്നും അതിനാൽ അറ്റകുറ്റപ്പണി പൂർത്തീകരിക്കണമെന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പും പറയുന്നത്.

വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായാൽ മാത്രമേ ഇതിനു പരിഹാരമാകുകയുള്ളൂ. ഒരു മുറിക്കുള്ളിൽ അഞ്ചും ആറും വിദ്യാർഥികളാണ് നിലവിൽ താമസിക്കുന്നത്. ഹോസ്റ്റൽ സൗകര്യം വർധിപ്പിക്കുകയോ പുതിയ കെട്ടിടം പണിയുകയോ മാത്രമാണ് ഇതിനുള്ള ഏക മാർഗമെന്ന് വിദ്യാർഥികൾ പറയുന്നു.