ഫ്ലോട്ടിംഗ് റസ്റ്റോറന്‍റ് തുറന്നില്ല; പരിസരം മാലിന്യകേന്ദ്രം
Sunday, July 7, 2024 8:13 AM IST
പറശിനിക്കടവ്: ടൂറിസം വകുപ്പിന്‍റെ പറശിനിക്കടവ് ഫ്ലോട്ടിംഗ് റസ്റ്റോറന്‍റ് പരിസരം മാലിന്യകേന്ദ്രമായി മാറുന്നു. പുഴയിൽ നിർമാണം നടത്തിയപ്പോഴുണ്ടായ തടസങ്ങൾ കാരണം മാലിന്യങ്ങൾ ഒഴുകി പോകാതായതോടെ പരിസരമാകെ ദുർഗന്ധമാണ്. ഇത് പരിസരവാസികൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്. രണ്ടര വർഷം മുന്പാണ് ടൂറിസം വകുപ്പ് പറശിനിക്കടവ് ബോട്ട് ജെട്ടിയുടെ അരികിൽ തന്നെ ഫ്ലോട്ടിംഗ് റസ്റ്റോറന്‍റ് നിർമിക്കാൻ തീരുമാനിച്ചത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഒച്ചിന്‍റെ വേഗമായിരുന്നു.

നിലവിൽ നിർമാണം പൂർത്തിയായെങ്കിലും റസ്റ്റോറന്‍റ് തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടായിട്ടില്ല. വലിയ രീതിയിൽ ഇവിടെ മാലിന്യങ്ങൾ അടിഞ്ഞുകൂടുകയാണ്. ആന്തൂർ നഗരസഭാധികൃതർ ശുചീകരണ തൊഴിലാളികളെ വച്ചാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ഇക്കാര്യം ടൂറിസം വകുപ്പിനെ അറിയിച്ചുവെങ്കിലും തൃപ്തികരമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.

ടൂറിസം ബോട്ട് സർവീസും നിലച്ചു

ടൂറിസം വകുപ്പ് പറശിനിക്കടവിൽ വിനോദത്തിന് ഏർപ്പെടുത്തിയ മൂന്ന് ബോട്ടുകളും സർവീസ് നിർത്തി. ഈ ബോട്ടുകൾ അഴിക്കോട് സിൽക്ക് ഭാഗത്ത് കെട്ടിയിട്ടിരിക്കുകയാണ്.

സ്വകാര്യ ബോട്ട് സർവീസിനെ സഹായിക്കാനാണ് ടൂറിസം വകുപ്പിന്‍റെ ബോട്ട് സർവീസ് നിർത്തിയതെന്ന ആരോപണവും ശക്തമാണ്. ടൂറിസം വകുപ്പിന്‍റെ വിനോദ ബോട്ട് സർവീസ് ആരംഭിച്ചാൽ ജനങ്ങൾക്ക് ന്യായമായ നിരക്കിൽ യാത്ര നടത്താൻ സാധിക്കും. കൂടാതെ കെടിഡിസിയുടെ ബോട്ടുകളും ഇപ്പോൾ സർവീസ് നടത്താറില്ല. കെടിഡിസിയുടെ തച്ചോളി ഒതേനൻ, പഴശിരാജ എന്നീ ബോട്ടുകളുടെ സർവീസ് നിലച്ചിട്ട് ഒരു വർഷത്തിലേറെയായി.

അടിസ്ഥാന സൗകര്യമില്ലാതെ ജീവനക്കാരും

മൂന്ന് യാത്രാ ബോട്ടുകളും, ഒരു വാട്ടർ ടാക്സിയുമാണ് ജലഗതാഗത വകുപ്പിന്‍റെ നിയന്ത്രണത്തിൽ സർവീസ് നടത്തുന്നത്. അഴീക്കൽ ഫെറി - പറശിനി - മാട്ടൂൽ, പറശിനി - വളപട്ടണം തുടങ്ങിയ സർവീസുകളാണിത്. വാട്ടർ ടാക്സി യന്ത്രത്തകരാർ കാരണം രണ്ടാഴ്ചയായി കട്ടപ്പുറത്താണ്. തകരാർ പരിഹരിച്ച് ഉടൻ സർവീസ് തുടങ്ങുമെന്നാണ് ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നത്.

അമ്പതിനടുത്ത് ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് വിശ്രമമുറിയോ, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുനുള്ള സൗകര്യമോ ഇവിടെയില്ല. ജീവനക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ജലഗതാഗത വകുപ്പിന്‍റെ ഓഫീസ് പ്രവർത്തിക്കുന്നതും വാടക കെട്ടിടത്തിലാണ്. നിലവിൽ കേസിലായതിനാൽ ഓഫീസ് സംവിധാനവും എത്രനാളെന്ന് വ്യക്തമല്ല.

ശ്രീകാന്ത് പാണപ്പുഴ