പ്രതിഷേധ ധർണയും വിശദീകരണ യോഗവും
Sunday, July 7, 2024 8:13 AM IST
ആലക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് സബ് ട്രഷറിക്കു മുന്നിൽ പ്രതിഷേധ ധർണയും വിശദീകരണ യോഗവും നടത്തി.

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 19 ശതമാനം ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, ക്ഷാമാശ്വാസ-പെൻഷൻ പരിഷ്കരണ കുടിശികകൾ ഉടൻ വിതരണം ചെയ്യുക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക, സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

ഇരിക്കൂർ നിയോജക മണ്ഡലം സെക്രട്ടറി ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ആലക്കോട് മണ്ഡലം പ്രസിഡന്‍റ് സി.എം. മാത്യു അധ്യക്ഷത വഹിച്ചു. ജേക്കബ് വളയത്ത്, കെ. ബാബു, പി.ജെ. മാത്യു, പി.കെ. ഗിരിജാമണി, പി.കെ. മോഹനൻ, പി. പത്മനാഭൻ, കെ.എസ്. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.