കുവൈറ്റ് ദുരന്തം: ആശ്രിതര്‍ക്കുള്ള ധനസഹായം കൈമാറി
Sunday, July 7, 2024 8:12 AM IST
കണ്ണൂർ: കുവൈറ്റിലെ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ജില്ലയില്‍ നിന്നുള്ള മൂന്നുപേരുടെ ആശ്രിതര്‍ക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ധനസഹായം കൈമാറി. ധര്‍മടം വാഴയില്‍ വിശ്വാസ് കൃഷ്ണന്‍, കുറുവ ഉണ്ണാന്‍കണ്ടി യു.കെ. അനീഷ്‌കുമാര്‍, വയക്കര കുത്തൂര്‍ ഹൗസിൽ നിധിന്‍ എന്നിവരുടെ വീടുകളില്‍ എത്തിയാണ് ആശ്രിതര്‍ക്കുള്ള ധനസഹായം മന്ത്രി കൈമാറിയത്. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ഉള്‍പ്പെടെ 14 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്. പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്‍റുമായ ബാബു സ്റ്റീഫന്‍ രണ്ട് ലക്ഷം രൂപയുമാണ് നോര്‍ക്ക മുഖേന ധനസഹായമായി നല്‍കിയത്.

രാവിലെ വിശ്വാസ് കൃഷ്ണന്‍റെ വീട്ടിലെത്തിയ മന്ത്രി വിശ്വാസ് കൃഷ്ണന്‍റെ അമ്മ കെ.ഹേമലത, ഭാര്യ പൂജ എം രമേഷ്, മകന്‍ ദൈവിക് വിശ്വാസ് എന്നിവരുടെ പേരിലുള്ള ചെക്കുകള്‍ കൈമാറി. വിശ്വാസ് കൃഷ്ണന്‍റെ അമ്മ ചെക്കുകള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

ഉച്ച കഴിഞ്ഞ് യു.കെ. അനീഷ്‌കുമാറിന്‍റെ വീട്ടിലെത്തിയ മന്ത്രി അനീഷ്‌കുമാറിന്‍റെ അമ്മ പി.സതി, ഭാര്യ പി.കെ. സന്ധ്യ, മക്കള്‍ അശ്വിന്‍ അനീഷ്, അദിശ് അനീഷ് എന്നിവരുടെ പേരിലുള്ള ചെക്കുകള്‍ കൈമാറി.

വൈകുന്നേരം പെരിങ്ങോം വയക്കരയിലെ കെ. നിധിന്‍റെ കുടുംബത്തിനുള്ള ധനസഹായവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൈമാറി. നിധിന്‍റെ അച്ഛൻ ലക്ഷ്മണന്‍ കൂത്തൂരിനാണ് തുക കൈമാറിയത്. നിധിനിന്‍റെ സഹോദരന്‍ കെ. നിജിനും ഉണ്ടായിരുന്നു. മന്ത്രിയോടൊപ്പം ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, എഡിഎം കെ. നവീന്‍ ബാബു, തഹസില്‍ദാര്‍, ജനപ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.