ഒറ്റക്കൊമ്പനെ കാടുകയറ്റാൻ വനംവകുപ്പിന്‍റെ ശ്രമം; ഒടുവിൽ മതിലേരിത്തട്ടിലെത്തിച്ചു
Sunday, July 7, 2024 8:12 AM IST
ചന്ദനക്കാംപാറ: പാടാംകവലയിൽ എത്തിയ ഒറ്റകൊമ്പനെ കാടുകയറ്റാൻ ആർആർടി സംഘത്തിന്‍റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. ആറളത്ത് നിന്നുള്ള അംഗ ആർആർടി ടീമും ഉദ്യോഗസ്ഥരും വാച്ചർമാരും അടക്കം 20 ഓളം പേരാണ് കാടുകയറ്റാൻ ഇറങ്ങിയത്.

ഇന്നലെ രാവിലെ 10 ഓടെ തോക്കുകളും പടക്കങ്ങളുമായാണ് സംഘം പാടാംകവലയിൽ എത്തിയത്. കാഞ്ഞിരക്കൊല്ലി, പാടാംകവല, ചീത്തപ്പാറ, കന്മദപ്പാറ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഏഴരമണിക്കൂർ പരിശ്രമത്തിന് ശേഷം ഒറ്റക്കൊമ്പനെ മതിലേരിത്തട്ടിലെത്തിച്ചു. ആന അക്രമാസക്തമായതോടെയാണ് സംഘം ശ്രമം നിർത്തിയത്. ആന കർണാടക വനത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിൽ ഇന്ന് വീണ്ടും ശ്രമം തുടങ്ങും.

അതിർത്തിയിൽ സൗരോർജ തൂക്കുവേലി ഉദ്ഘാടനത്തിനു ശേഷം നാട്ടിലെത്തിയ ആനകളെ ഇതുപോലെ നേരത്തെ കാടുകയറ്റി വിട്ടിരുന്നു. എന്നിട്ടും നാട്ടിൽ അകപ്പെട്ട ഒറ്റയാൻ ഒന്നര മാസത്തിലധികമായി പാടാംകവലയിൽ വിഹരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഡിഎഫ്ഒയെ കണ്ട് സഹായം അഭ്യർഥിച്ചത്.