യൂറോ തലൈവർ...
യൂറോ തലൈവർ...
Saturday, August 31, 2024 1:30 AM IST
മൊണാക്കോ: യുവേഫ ചാന്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് യുവേഫ.

യുവേഫ ചാന്പ്യന്സ് ലീഗ് 2024-25 സീസണ്‍ ലീഗ് ഘട്ട നറുക്കെടുപ്പ് ചടങ്ങിലാണ് സിആർ7നെ യുവേഫ ആദരിച്ചത്. റൊണാൾഡോയ്ക്ക് യുവേഫ പ്രസിഡന്‍റ് അലക്സാണ്ടർ സെഫെറിൻ പുരസ്കാരം സമ്മാനിച്ചു.

മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവെന്‍റസ് ക്ലബ്ബുകൾക്കായി 183 ചാന്പ്യൻസ് ലീഗ് മത്സരങ്ങളിൽ റൊണാൾഡോ ബൂട്ടണിഞ്ഞു. 140 ഗോൾ നേടി. 2008ൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചെസ്റ്റർ യുണൈറ്റഡിനൊപ്പമാണ് റൊണാൾഡോ ആദ്യമായി ചാന്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തംവച്ചത്. പിന്നീട് 2014, 2016, 2017, 2018 വർഷങ്ങളിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനൊപ്പവും സിആർ7 യൂറോപ്യൻ കപ്പുയർത്തി.


2024-25 സീസണ്‍ മുതൽ യുവേഫ ചാന്പ്യൻസ് ലീഗിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പോരാട്ടങ്ങളില്ല. 36 ടീമും എട്ടു മത്സരം വീതം കളിക്കും. റാങ്കിംഗ് അടിസ്ഥാനത്തിൽ നാലു പോട്ടുകളിലായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്.

ഓരോ ടീമും നാല് പോട്ടിലെയും രണ്ട് ടീമുകളുമായി മത്സരിക്കും. പോയിന്‍റ് അടിസ്ഥാനത്തിൽ ആദ്യ എട്ടു സ്ഥാനക്കാർ പ്രീക്വാർട്ടറിലേക്ക് മുന്നേറും. തുടർന്ന് 24വരെയുള്ള സ്ഥാനക്കാർ നോക്കൗട്ട് പ്ലേ ഓഫിൽ കളിക്കും.

ഒന്പത് മുതൽ 16വരെയുള്ളവർക്ക് സീഡ് ഉണ്ടായിരിക്കും. സെപ്റ്റംബർ 17 മുതലാണ് 2024-25 സീസണ്‍ ചാന്പ്യൻസ് ലീഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.