കൊയിലാണ്ടി: വിജിനയ്ക്ക് ഇനി മഴയും വെയിലും കൊള്ളാതെ ചായയും ചായപ്പൊടിയും വില്‍ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് റോഡരുകില്‍ തക്കാളിപ്പെട്ടിയുടെ മുകളില്‍വച്ച് "ബോചെ ടീ' വില്‍ക്കുന്ന വിജിനയെ അതുവഴി കാറില്‍ കടന്നുപോയ ബോചെ ശ്രദ്ധിച്ചിരുന്നു.

മോശം ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന വിജിനയ്ക്ക് ഉപജീവനമാര്‍ഗവുമായി ദിവസങ്ങള്‍ക്കുള്ളില്‍ ബോചെ എത്തി. ബോചെ ടീ ഉത്പന്നങ്ങളോടൊപ്പം ചായയും പലഹാരങ്ങളും വില്‍പ്പന നടത്താന്‍ സാധിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ബോചെ ടീ വണ്ടിയാണ് വിജിനയ്ക്ക് സമ്മാനിച്ചത്. ചെങ്ങോട്ട്കാവില്‍ നടന്ന ചടങ്ങിലായിരുന്നു ടീ വണ്ടി കൈമാറ്റം.