കൂടുതൽ നിക്ഷേപം സമാഹരിച്ച് എൻബിഎഫ്സികൾ
കൂടുതൽ നിക്ഷേപം സമാഹരിച്ച് എൻബിഎഫ്സികൾ
Thursday, September 19, 2024 11:26 PM IST
മുംബൈ: ബാങ്കുകളെ അപേക്ഷിച്ച് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപം സമാഹരിക്കുന്നു. 2024 മാർച്ചിൽ അവസാനിച്ച സാന്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 21 ശതമാനം കൂടുതൽ നിക്ഷേപം നോണ്‍ ബാങ്കിംഗ് ഫിനാൻഷൽ കന്പനികൾ ( എൻബിഎഫ്സി) നേടി. ബാങ്കുകളിലെ നിക്ഷേപ വർധനവാകട്ടെ 13.5 ശതമാനത്തിലൊതുങ്ങുകയും ചെയ്തു.

പലിശ കൂടുതൽ നൽകി നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞതാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് നേട്ടമായത്. ബജാജ് ഫിനാൻസ്, ശ്രീറാം ഫിനാൻസ് എന്നിവ ബാങ്കുകളേക്കാൾ 1.50 ശതമാനം വരെ അധിക പലിശയാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. കൂടാതെ ചില സ്ഥാപനങ്ങൾ ഇതിലും ഉയർന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. വൻകിട ബാങ്കുകളാകട്ടെ ഒരു വർഷക്കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് ആറ് മുതൽ ഏഴേകാൽ ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

മാർച്ച് അവസാനം വരെയുള്ള കണക്കു പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ മൊത്തം നിക്ഷേപം 1.03 ലക്ഷം കോടിയായി. 20.8 ശതമാനമാണ് വാർഷിക വർധന. കഴിഞ്ഞ രണ്ട് വർഷങ്ങളിലും തുടർച്ചയായി സമാനമായ വർധന എൻബിഎഫ്സികൾക്ക് നേടാനായി.

അതേസമയം 9.6 ശതമാനം വളർച്ച മാത്രമാണ് 2023 സാന്പത്തിക വർഷം ബാങ്കുകൾക്ക് നേടാനായത്.

2024 സാന്പത്തിക വർഷത്തിൽ ബജാജ് ഫിനാൻസ് 35 ശതമാനം വാർഷിക നിക്ഷേപ വളർച്ച നേടി. 65,151 കോടി രൂപയാണ് മൊത്തം നിക്ഷേപം. 23 ശതമാനം വർധിച്ച് ശ്രീറാം ഫിനാൻസിന്‍റെ മൊത്തം നിക്ഷേപം 44,444 കോടിയിലെത്തി.

സ്ഥിര നിക്ഷേപം സ്വീകരിക്കുന്നതിന് ബാങ്കുകൾക്കുള്ളതുപോലെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ആർബിഐയുടെ കർശന നിയന്ത്രണങ്ങളില്ല. അതുകൊണ്ടുതന്നെ നിക്ഷേപം സമാഹരിക്കുന്നതിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോട് റിസർവ് ബാങ്കിന് അതൃപ്തിയുമുണ്ട്.

നിക്ഷേപം സ്വീകരിക്കാൻ അനുവാദമുള്ള എൻബിഎഫ്സികളുടെ എണ്ണം 2024 സാന്പത്തിക വർഷത്തിൽ 34ൽനിന്ന് 25 ആയി കുറയ്ക്കുകയും ചെയ്തിരുന്നു. പത്തു വർഷം മുന്പുവരെ 240 സ്ഥാപനങ്ങൾക്കാണ് അനുമതിയുണ്ടായിരുന്നത്.

ബാങ്കിതര ധനകാര്യ സ്ഥാനങ്ങളുടെമേൽ കൂടുതൽ നിയന്ത്രണം ആർബിഐ സമീപ വർഷങ്ങളിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ബാങ്കുകളുടേതിന് സമാനമല്ല. ’ട്രിപ്പിൾ ബി’ യെങ്കിലും റേറ്റിങ് ഉണ്ടെങ്കിൽ എൻബിഎഫ്സികൾക്ക് നിക്ഷേപം സ്വീകരിക്കാൻ കഴിയും.

12 മാസം മുതൽ 60 മാസംവരെയുള്ള കാലയളവിലെ നിക്ഷേപത്തിനാണ് അനുമതി. ബാങ്കുകളിലുള്ളതു പോലെ കറന്‍റ്, സേവിംഗ്സ് അക്കൗണ്ട് സൗകര്യങ്ങൾ നൽകാൻ അനുവാദവുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.