ആമസോണിന്റെ തീരുമാനത്തിൽ ചില ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം പൂർണമായി അവസാനിപ്പിക്കാനാണ് തീരുമാനമെങ്കിൽ രാജിവയ്ക്കുമെന്നാണ് അവർ അറിയിച്ചത്. കോവിഡിന്റെ കാലത്ത് ടെക് കന്പനികളാണ് ജീവനക്കാരുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് ഏറ്റവും ആദ്യം വർക് ഫ്രം ഹോം സന്പ്രദായം നടപ്പാക്കിയത്.
നാലുവർഷം കഴിഞ്ഞതോടെ അതിൽ പല കന്പനികളും പതിയെ ജീവനക്കാരെ ഓഫീസിലേക്ക് കൊണ്ടുവന്നു തുടങ്ങി. അതേസമയം, വീട്ടിൽ രോഗികളായ കുട്ടികളുള്ളവർക്കും ഏകാന്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യൽ ആവശ്യമായ ജീവനക്കാരോടും വിട്ടുവീഴ്ച ചെയ്യാനാണ് ആമസോണിന്റെ തീരുമാനം. ആഴ്ചയിൽ രണ്ടു ദിവസം ഇവർക്ക് വർക്ക്് ഫ്രം ഹോം അനുവദിക്കാനാണ് തീരുമാനം.
പിരിച്ചുവിടാനുള്ള തന്ത്രമെന്ന് ആമസോണിന്റെ പുതിയ തൊഴിൽ പോളിസിയെ എതിർക്കുന്നവരുമുണ്ട്. ലോകമെന്പാടുമായി 15 ലക്ഷത്തോളം ജീവനക്കാരാണ് ആമസോണിന് ഉള്ളത്. എന്നാൽ, ഈ നീക്കം ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തന്ത്രമായാണ് പലരും വിലയിരുത്തുന്നത്. നിശബ്ദമായ പിരിച്ചുവിടലാണ് ഇതെന്ന് സോഷ്യൽ മീഡിയിൽ ആമസോണിന്റെ മുൻ ജീവനക്കാർ അഭിപ്രായപ്പെട്ടു.