ന്യൂയോർക്ക്: പ്രമുഖ ഭക്ഷണ ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്സ് ഔട്‌ലറ്റുകളിൽനിന്ന് ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗര്‍ കഴിച്ചതിനെത്തുടര്‍ന്ന് അമേരിക്കയില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബര്‍ഗര്‍ കഴിച്ച 49 പേര്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് രോഗികളായെന്നും പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. മനുഷ്യവിസർജ്യത്തിൽ കാണപ്പെടുന്ന ഇ-കോളി ബാക്‌ടീരിയയാണു ഭക്ഷ്യവിഷബാധയ്ക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്.

കൊളറാഡോ, അയോവ, കന്‍സാസ്, മിസോറി, മൊണ്ടാന, നെബ്രാസ്‌ക, ഒറിഗോണ്‍, യൂട്ടാ, വിസ്‌കോണ്‍സിന്‍, വ്യോമിംഗ് എന്നിവിടങ്ങളിലാണ് സെപ്റ്റംബര്‍ 27നും ഒക്‌ടോബര്‍ 11നുമിടയില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊളറാഡോയിലാണു പ്രായമായ ഒരാളുടെ മരണം സ്ഥിരീകരിച്ചത്.


ഒരു കുട്ടിയെ വൃക്ക സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യുഎസ് സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഭക്ഷ്യവിഷബാധയ്ക്കു പിന്നില്‍ എന്താണെന്നു തിരിച്ചറിഞ്ഞിട്ടില്ല.

ഒരു വിതരണക്കാരനില്‍നിന്നു ലഭിക്കുന്ന ഉള്ളിയുമായി ചില രോഗങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നതായി പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നുവെന്ന് മക്‌ഡൊണാള്‍ഡ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.