പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു തൊട്ടുമുന്‍പാണ് നിഖിൽ ഗുപ്തയെന്ന ഇന്ത്യക്കാരന്റെ സഹായത്തോടെ പന്നുവിനെ വധിക്കാൻ വികാസ് യാദവ് നീക്കംനടത്തിയത്. ഒരു ലക്ഷം ഡോളർ ഇതിനായി വികാസ് യാദവ് നൽകിയെന്നും യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നു.
കഴിഞ്ഞ ജൂണിൽ ചെക് റിപ്പബ്ലിക്കിൽ നിന്ന് നിഖിൽ ഗുപ്തയെ അറസ്റ്റ്ചെയ്തിരുന്നു. അതേസമയം വികാസ് യാദവിന് നിലവിൽ റോയുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
യുഎസിന്റെ ആരോപണത്തെത്തുടർന്ന് ഡൽഹിയിൽ ഇതുസംബന്ധിച്ച അന്വേഷണത്തിനായി സമിതിയെയും നിയോഗിച്ചിരുന്നു. സംഭവങ്ങളിൽ ഇന്ത്യയുടെ സഹകരണ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി യുഎസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.