അൾജീരിയൻ തീവ്രവാദി ടൂറിസ്റ്റിനെ വധിച്ചു
Wednesday, October 23, 2024 11:59 PM IST
പാരീസ്: ഒക്ടോബർ 11ന് സ്വിറ്റ്സർലന്റ് സ്വദേശിയായ ഒരു വനിതാ ടൂറിസ്റ്റിനെ ഇസ്ലാമിക തീവ്രവാദി കഴുത്തറത്തു കൊന്നതായി സ്വിസ് വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു.
അൾജീരിയയുടെ തെക്കുകിഴക്കു ഭാഗത്ത് ലിബിയ, നൈജർ രാജ്യങ്ങളുടെ അതിർത്തിയോടു ചേർന്നുള്ള ഷാനറ്റ് പട്ടണത്തിലാണ് സംഭവം നടന്നത്.
ഒരു സ്വിസ് ടൂറിസ്റ്റ് സംഘത്തിലെ അംഗമായിരുന്ന വനിത ഒരു ഹോട്ടലിന്റെ ടെറസിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്പോഴാണ് ആക്രമണമുണ്ടായത്. രണ്ടു പേർ അറസ്റ്റിലായെന്ന് ഫ്രഞ്ച് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
2003-ൽ 32 യൂറോപ്യൻ ടൂറിസ്റ്റുകളെ അൾജീരിയയിൽവച്ച് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. 2013ൽ അൽ ഖ്വയ്ദ തീവ്രവാദികൾ ഒരു എണ്ണശുദ്ധീകരണശാല ആക്രമിച്ച് നൂറുകണക്കിനാളുകളെ ബന്ധികളാക്കിയിരുന്നു. അവരെ രക്ഷിക്കാൻ നടത്തിയ സൈനിക നടപടിയിൽ 39 വിദേശികൾ മരിച്ചിരുന്നു.