ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിന്‍റെ മുൻ പ്രസിഡന്‍റിന് അഴിമതിക്കേസിൽ 20 വർഷം തടവുശിക്ഷ.

ബ്രസീലിയൻ കൺസ്ട്രക്‌ഷൻ കമ്പനിയായ ഒഡെബ്രെക്റ്റിൽനിന്ന് കോടിക്കണക്കിന് ഡോളർ കൈക്കൂലി വാങ്ങിയതിനാണ് മുൻ പ്രസിഡന്‍റ് അലജാൻഡ്രോ തൊളെദോയെ കോടതി ശിക്ഷിച്ചത്.

78കാരനായ തൊളെദോ 2001 മുതൽ 2006 വരെ പ്രസിഡന്‍റായിരുന്നു. താൻ നിരപരാധിയാണെന്നാണ് അറിയപ്പെടുന്ന സാന്പത്തിക വിദഗ്ധൻകൂടിയായ തൊളെദോ ആവർത്തിക്കുന്നത്.