ഇന്ധന പ്രതിസന്ധി മൂലം ക്യൂബയിൽ ദൈർഘ്യമേറിയ പവർകട്ടുകൾ പതിവാണ്. വ്യാഴാഴ്ച പ്രധാനമന്ത്രി മാനുവൽ മരേരോ രാജ്യത്ത് ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് രാജ്യത്തു മൊത്തം വൈദ്യുതി ഇല്ലാതായത്.
പശ്ചാത്തലവികസനം നടക്കാത്തതും ഇന്ധനക്ഷാമവുമാണ് വൈദ്യുതി പ്രതിസന്ധിക്കു കാരണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും വൈദ്യുതി ഉത്പാദനം പുനസ്ഥാപിക്കുന്നതുവരെ വിശ്രമമില്ലെന്നും പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ ഇന്നലെ പറഞ്ഞു.