കാൻബറ: ഓസ്ട്രേലിയ സന്ദർശിക്കുന്ന ബ്രിട്ടീഷ് രാജാവ് ചാൾസിനു നേർക്ക് പ്രതിഷേധവുമായി ആദിവാസി സമുദായത്തിലെ വനിതാ പാർലമെന്‍റ് അംഗം. ചാൾസും ഭാര്യ കാമില്ലയും ഓസ്ട്രേലിയൻ പാർലമെന്‍റിലെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ.

ഇതു നിങ്ങളുടെ രാജ്യമല്ലെന്നും നിങ്ങളെന്‍റെ രാജാവല്ലെന്നും ആദിവാസി സെനറ്റർ ലിഡിയ തോർപ് വിളിച്ചുപറഞ്ഞു. കൊളോണിയൽ അധികാരികൾ ഓസ്ട്രേലിയൻ ആദിവാസികളെ വംശീയ ഉന്മൂലനം ചെയ്തുവെന്ന് ലിഡിയ ആരോപിച്ചു. ആദിവാസികളിൽനിന്നു മോഷ്ടിച്ച ആളുകളെയും കുഞ്ഞുങ്ങളെയും തിരിച്ചുതരണമെന്നും ആവശ്യപ്പെട്ടു.


ഒരു മിനിറ്റ് നീണ്ട പ്രതിഷേധത്തിനൊടുവിൽ ലിഡിയയെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്കു കൊണ്ടുപോയി. വിക്‌ടോറിയയിൽനിന്നുള്ള സ്വതന്ത്ര സെനറ്ററാണു ലിഡിയ. രാജാവിനു വ്യക്തമായ സന്ദേശം നല്കാനായിരുന്നു പ്രതിഷേധമെന്ന് അവർ പിന്നീട് പറഞ്ഞു. ഓസ്ട്രേലിയയുടെ രാഷ്‌ട്രപതിസ്ഥാനം ബ്രിട്ടീഷ് രാജാവിനാണ്.