ഇറ്റാലിയൻ തീരത്തുനിന്നു രക്ഷിക്കുന്ന കുടിയേറ്റക്കാരിൽ ഗർഭിണികളും കുട്ടികളും ഒഴികെയുള്ളവരെ അൽബേനിയയിലേക്ക് അയയ്ക്കുന്ന പദ്ധതിക്ക് ബുധനാഴ്ചയാണു തുടക്കം കുറിച്ചത്.
അൽബേനിയയിൽ ഇറ്റാലിയൻ സർക്കാർ പണിത ക്യാന്പുകളിലേക്ക് ബംഗ്ലാദേശ്, ഈജിപ്ഷ്യൻ പൗരന്മാരായ 16 പേരെയാണ് അയച്ചതെങ്കിലും പ്രായപൂർത്തിയാകാത്തവരും രോഗബാധിതരുമായ നാലുപേരെ ഇറ്റലിയിലേക്കു തിരികെ കൊണ്ടുവരേണ്ടിവന്നു.
ഇറ്റാലിയൻ പദ്ധതിയെ മറ്റു യൂറോപ്യൻ രാജ്യങ്ങൾ വിശദമായി വിലയിരുത്തിവരികാണ്.