വാഷിംഗ്ടൺ: അതിവേഗം വളരുന്ന ഏറ്റവും വലിയ സന്പദ് വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് അന്താരാഷ്‌‌ട്ര നാണയനിധി (ഐഎംഎഫ്) ഏഷ്യ പസഫിക് ഡിപ്പാർട്ട്മെന്‍റ് ഡയറക‌്ടർ കൃഷ്ണ ശ്രീനിവാസൻ.

2024-25 സാന്പത്തികവർഷത്തിൽ രാജ്യത്ത് ഏഴ് ശതമാനം വളർച്ചയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. മികച്ച വിളവെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഗ്രാമീണരംഗത്ത് സാന്പത്തികമായി ഉണ്ടാകാനിടയുള്ള ഉണർവാണ് ഇതിനു കാരണം. രാജ്യത്ത് തൊഴിലില്ലായ്മ 4.9 ശതമാനത്തിലേക്ക് താഴ്ന്നു. അതോടൊപ്പം പണപ്പെരുപ്പം 4.4 ശതമാനത്തിലേക്ക് താഴുമെന്നും കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു.


ഈ സാഹചര്യത്തിൽ 2019-20 കാലത്ത് സർക്കാർ അംഗീകരിച്ച ലേബർ കോഡുകൾ നടപ്പാക്കുക, വ്യാപാര നിയന്ത്രണങ്ങൾ നീക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലാണു രാജ്യം ശ്രദ്ധ ചെലുത്തേണ്ടത്. വിദ്യാഭ്യാസവും നൈപുണ്യ വികസനവും ശക്തമാക്കേണ്ടതും ആവശ്യമാണ് -കൃഷ്ണ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.