ലണ്ടൻ: ആധുനിക സിംഗപ്പുരിന്‍റെ സ്ഥാപകൻ ലീ കുവാൻ യൂവിന്‍റെ ഇളയ മകൻ ലീ സിയൻ യാംഗിനു ബ്രിട്ടൻ രാഷ്‌ട്രീയാഭയം അനുവദിച്ചു.

യാംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ജ്യേഷ്ഠനും മുൻ സിംഗപ്പുർ പ്രധാനമന്ത്രിയുമായ ലീ വെയ് ലിങ്ങിൽനിന്നും സിംഗപ്പുർ സർക്കാരിൽനിന്നും പീഡനം നേരിടുന്നതായി ബ്രിട്ടീഷ് സർക്കാരിനു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അഭയം അനുവദിച്ചതെന്നു യാംഗ് പറഞ്ഞു.

ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം ലഭിച്ച സിംഗപ്പുരിനെ ആഗോള വാണിജ്യ-സാന്പത്തിക കേന്ദ്രമാക്കി മാറ്റിയ പ്രഥമ പ്രധാനമന്ത്രി ലീ കുവാൻ യൂംഗിന്‍റെ വിൽപ്പത്രവുമായി ബന്ധപ്പെട്ടാണ് സഹോദരങ്ങൾക്കിടെ ശത്രുതയുണ്ടായത്. വ്യക്തിപൂജ ഇഷ്ടപ്പെടാതിരുന്ന ലീ കുവാൻ മരണശേഷം സ്വവസതി പൊളിച്ചുകളയണമെന്നു നിർദേശിച്ചിരുന്നു.


2015ൽ ലീ കുവാൻ മരിച്ചെങ്കിലും മൂത്ത മകനായ ലീ വെയ് ലിങ് വീടു പൊളിക്കാൻ സമ്മതിച്ചില്ല.ഈ വർഷം മേയ് വരെയുള്ള രണ്ടു പതിറ്റാണ്ട് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം രാഷ്‌ട്രീയ സാമാജ്ര്യം കെട്ടിപ്പടുക്കാൻ പിതാവിന്‍റെ പ്രതിച്ഛായ ഉപയോഗപ്പെടുത്തിയതായി ഇളയ മകൻ യാംഗ് ആരോപിക്കുന്നു.

തനിക്കെതിരേ പോലീസ് കേസെടുത്തു, മകനെ പ്രോസിക്യൂട്ട് ചെയ്തു, ഭാര്യക്കെതിരേ അച്ചടക്ക നടപടിയെടുത്തു തുടങ്ങിയ ആരോപണങ്ങൾ യാംഗ് ഉയർത്തുന്നു.

പണം വെളുപ്പിക്കാനുള്ള കേന്ദ്രമാണ് സിംഗപ്പുരെന്നും ആയുധക്കച്ചവടക്കാർ, മയക്കുമരുന്നു മാഫിയക്കാർ തുടങ്ങിയവർക്കു സൗകര്യങ്ങൾ ചെയ്തുകൊടുക്കലാണു സർക്കാർ ചെയ്യുന്നതെന്നും യാംഗ് അടുത്തിടെ ആരോപിച്ചു.