മിൻസ്ക്: യുക്രെയ്നുമായും റഷ്യയുമായും അതിർത്തി പങ്കിടുന്ന ബെലാറൂസിൽ ജനുവരി 26ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് രാജ്യത്തെ ഇലക്‌ഷൻ കമ്മീഷൻ അറിയിച്ചു.

ഏഴാം വട്ടവും മത്സരിക്കുമെന്നു പ്രസിഡന്‍റ് അലക്സാണ്ടർ ലൂക്കാഷെങ്കോ നേരത്തേ അറിയിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ വിശ്വസ്തനാണു ലൂക്കാഷെങ്കോ.


1994ൽ സോവ്യറ്റ് യൂണിയൻ തകർന്ന് രൂപംകൊണ്ട ബലാറൂസിനെ മൂന്നു പതിറ്റാണ്ടായി ഭരിക്കുന്നത് ലൂക്കാഷെങ്കോയാണ്. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപിക്കപ്പെടുന്നു. തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തെ ഉരുക്കുമുഷ്ടികൊണ്ടാണു ലൂക്കാഷെങ്കോ നേരിട്ടത്.