ലാഹോർ: ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി പാക്കിസ്ഥാന്‍റെ സാംസ്കാരിക തലസ്ഥാനമായ ലാഹോറിനെ തെരഞ്ഞെടുത്തു. ഇവിടത്തെ വായു ഗുണനിലവാര സൂചിക (എക്യുഐ) 394 ആണ്.

എക്യുഐ 100 മുകളിലെത്തുന്നത് അനാരോഗ്യകരമാണ്. 150നു മുകളിലാണെങ്കിൽ വളരെ അനാരോഗ്യകരമെന്നാണു കണക്കാക്കുന്നത്.


കർഷകർ കച്ചി കത്തിക്കുന്നതും വ്യവസായ ശാലകളിൽനിന്നു പുറന്തള്ളുന്ന വാതകങ്ങളുമാണ് ലാഹോറിനെ ജീവിക്കാൻ പറ്റാത്ത നഗരമാക്കിയത്.

ചുമ, ശ്വാസതടസം, കണ്ണുകൾക്ക് രോഗം, ചർമരോഗം തുടങ്ങിയവയാൽ നഗരവാസികൾ വലയുകയാണ്.