അപ്രതീക്ഷിതമായി ഇസ്രേലി സേനയ്ക്കു മുന്നിൽ പെട്ടതാണ് ഹമാസ് തലവൻ യഹ്യ സിൻവറിന്റെ (61) അന്ത്യത്തിലേക്കു നയിച്ചത്. ഏറ്റുമുട്ടുന്നത് സിൻവറിനോട് ആണെന്ന കാര്യം ഇസ്രേലി സേനയ്ക്ക് അറിയില്ലായിരുന്നു.
മുറിച്ചെടുത്ത വിരൽഭാഗം ഇസ്രയേലിലെത്തിച്ച് ഡിഎൻഎ പരിശോധന അടക്കം നടത്തിയശേഷമാണു സിൻവർ വധിക്കപ്പെട്ടുവെന്ന സ്ഥിരീകരണമുണ്ടാകുന്നത്. സിൻവറിന്റെ മൃതദേഹത്തിൽനിന്ന് 40,000 ഷെക്കൽ ഇസ്രേലി സേന കണ്ടെടുത്തു.