വാഷിംഗ്ടൺ ഡിസി: യുക്രെയ്നെ ആക്രമിച്ചാൽ മോസ്കോയിൽ തിരിച്ചടി നല്കുമെന്നു റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അമേരിക്കയിലെ മുൻ പ്രസിഡന്‍റും നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്.

വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് പുടിനുമായും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗുമായുമുള്ള ബന്ധത്തെക്കുറിച്ച് ട്രംപ് വിവരിച്ചത്.

“ പുടിനുമായി നല്ല ബന്ധത്തിലാണ്. യുക്രെയ്നു പിന്നാലെ പോയാൽ മോസ്കോയിൽ ഞാൻ കനത്ത ആക്രമണം നടത്തുമെന്ന് ഒരു ഘട്ടത്തിൽ പുടിനോട് പറഞ്ഞിട്ടുണ്ട്. പുടിനതു വിശ്വസിക്കാൻ പറ്റിയില്ല. ക്രെംലിനിലെ താഴികക്കുടങ്ങൾ തകർക്കുമെന്ന് ഞാൻ പറഞ്ഞു.”


ട്രംപ് യുഎസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് ഒരു വർഷംകൂടി കഴിഞ്ഞാണു റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചത്.

വീണ്ടും പ്രസിഡന്‍റായാൽ തായ്‌വാൻ വിഷയത്തിൽ ചൈനയ്ക്കെതിരേ അമേരിക്കയ്ക്കു സൈനികനടപടി വേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു. “ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗിന് എന്നെ നല്ല ബഹുമാനമാണ്. ഞാനൊരു കിറുക്കനാണെന്ന് അയാൾക്കറിയാം”- ട്രംപ് കൂട്ടിച്ചേർത്തു.