നാലു ലക്ഷം പേരാണ് ക്യാന്പിനുള്ളിൽ കുടുങ്ങിയിരിക്കുന്നത്. രണ്ടാഴ്ചയായി ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം നേരിടുന്നു.
അൽ മഗസി അഭയാർഥി ക്യാന്പിലെ ഒരു വീടിനു നേർക്കുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്ന് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ ഗാസയിലെ മരണസംഖ്യ 42,519 ആയെന്ന് ഹമാസ് ആരോഗ്യവകുപ്പ് അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 99,637 ആണ്.