ഹിസ്ബുള്ളയുടെ ഇന്‍റലിജൻസ് ആസ്ഥാനത്ത് ബോംബിട്ടു
ഹിസ്ബുള്ളയുടെ ഇന്‍റലിജൻസ് ആസ്ഥാനത്ത്  ബോംബിട്ടു
Monday, October 21, 2024 12:26 AM IST
ബെയ്റൂട്ട്: ഇസ്രേലി സേന ലബനനിൽ വ്യോമാക്രമണം ശക്തിപ്പെടുത്തി. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വസതി ലക്ഷ്യമിട്ട് ഡ്രോൺ വന്നതിനു പിന്നാലെയാണു ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ബോംബ് പതിച്ചത്.

ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ള ഇന്‍റലിജൻസ് തലസ്ഥാനത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രേലി സേന അറിയിച്ചു. ആക്രമണത്തിൽ സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ നടപടികളെടുത്തു. ഹിസ്ബുള്ളയുടെ മൂന്നു മുതിർന്ന കമാൻഡർമാരെ വധിച്ചു.

കേസറിയാ പട്ടണത്തിലെ തന്‍റെ സ്വകാര്യ വസതിക്കു നേർക്കുണ്ടായ ആക്രമണത്തിന് ഇറാനും ഇറാന്‍റെ പിന്തുണയുള്ള ഗ്രൂപ്പുകളും വലിയ വില നല്കേണ്ടിവരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയെ ഉപയോഗിച്ച് തന്നെയും ഭാര്യ സാറയെയും വധിക്കാനാണ് ഇറാൻ ശ്രമിച്ചത്. യുദ്ധം തുടരുന്നതിൽനിന്നു തന്നെയോ ഇസ്രയേലിനെയോ തടയാൻ കഴിയില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.


ഇതിനിടെ, ഇസ്രേലി ആക്രമണങ്ങളിൽ ലബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,448 ആയി. ഇന്നലെ അവസാനിച്ച 24 മണിക്കൂറിനിടെ 30 പേർ കൊല്ലപ്പെടുകയും 135 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.