കൊച്ചി: ഹൈക്കോടതി ജഡ്ജി പി.ജി. അജിത്കുമാര്‍ നാളെ സര്‍വീസില്‍നിന്നു വിരമിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ചീഫ് ജസ്റ്റീസിന്‍റെ ചേംബറിൽ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് ഫുള്‍കോര്‍ട്ട് റഫറന്‍സ് നല്‍കും.

ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടർന്ന് ജസ്റ്റീസ് അജിത്കുമാര്‍ മറുപടി പറയും.


2021 ഒക്ടോബര്‍ 20നാണ് ജസ്റ്റീസ് അജിത്കുമാര്‍ ഹൈക്കോടതി അഡീ. ജഡ്ജിയായി നിയമിതനായത്. 2023 ജൂലൈ 30ന് സ്ഥിരം ജഡ്ജിയായി. അതിനുമുമ്പ് മജിസ്‌ട്രേറ്റ്, ജില്ലാ ജഡ്ജി, കേരള ജുഡീഷല്‍ അക്കാഡമി അഡീഷണല്‍ ഡയറക്ടര്‍, ഹൈക്കോടതി രജിസ്ട്രാര്‍ എന്നീനിലകളിലും സേവനമനുഷ്ഠിച്ചു.