കാഞ്ഞങ്ങാട്: എംഡിഎംഎയാണെന്ന് പറഞ്ഞ് കല്‍ക്കണ്ടപ്പൊടി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് നിരപരാധികളായ രണ്ടു യുവാക്കള്‍ക്ക് അഞ്ചു മാസം ജയിലില്‍ കഴിയേണ്ടിവന്ന സംഭവത്തില്‍ അന്വേഷണത്തിനു സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു.

ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് ഉത്തരവ്. ഇതിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

കണ്ണൂര്‍ വാരത്തെ മണികണ്ഠന്‍, കാസര്‍ഗോഡ് മാലക്കല്ല് പതിനെട്ടാംമൈലിലെ ബിജു മാത്യു എന്നിവരെ പ്രതികളാക്കി 2024 നവംബര്‍ 24നാണ് കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തത്.


ജാമ്യം ലഭിക്കാത്ത കേസായതിനാല്‍ ഇവരെ കോഴിക്കോട് ജില്ലാ ജയിലില്‍ അടച്ചു. 15 ദിവസം കൊണ്ടുവരേണ്ട രാസപരിശോധനഫലം അഞ്ചുമാസം കഴിഞ്ഞുവന്നപ്പോഴാണ് ഇവരുടെ നിരപരാധിത്വം തെളിയുന്നത്. ലഹരിപദാര്‍ഥങ്ങള്‍ പിടികൂടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പോലീസ് പാലിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.