കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങിനോടനുബന്ധിച്ച് നടന്ന വിരുന്നില്‍ അതിഥികളായി ഗുണ്ടകളും.

മേയ് 31ന് സര്‍വീസില്‍നിന്ന് വിരമിച്ച ജില്ലാ ജയിലിലെ വെല്‍ഫെയര്‍ ഓഫീസര്‍ എറണാകുളം പുത്തന്‍വേലിക്കര സ്വദേശി ഒ.ജെ. തോമസ്, ഗേറ്റ് കീപ്പർ കോതമംഗലം സ്വദേശി ടി.എം. പരീത് എന്നിവര്‍ സഹപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സല്‍ക്കാരത്തിലാണ് ഗുണ്ടകള്‍ പങ്കെടുത്തത്.

പരിപാടിക്കെത്തിയ ഇവര്‍ ജയിലില്‍ റീല്‍സ് ഷൂട്ട് ചെയ്തു. ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രഹസ്യാന്വേഷണവിഭാഗം സംഭവത്തില്‍ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ജയില്‍ വകുപ്പും അന്വേഷിക്കുന്നതായാണ് വിവരം.


ജയിലിലെ പ്രധാന ഗേറ്റിലൂടെ ഗുണ്ടകളുടെ കാറുകള്‍ അകത്തുകയറ്റുന്നതും കിളിവാതിലിലൂടെ ആളുകള്‍ പുറത്തേയ്ക്ക് വരുന്നതുമെല്ലാം ഉള്‍ക്കൊള്ളിച്ചായിരുന്നു റീല്‍സ്. ഇവര്‍ ഒ.ജെ. തോമസിനൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

വെല്‍ഫെയര്‍ ഓഫീസര്‍ ക്ഷണിച്ചത് പ്രകാരമാണ് ഗുണ്ടാ നേതാവായ കറുകപ്പള്ളി സിദ്ദിഖിന്‍റെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘം ജയിലെത്തിയത്. സിനിമാ നടനും ഗായകനുമായ നാദിര്‍ഷയുടെ സഹോദരന്‍ സമദും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

റിയാസ്, ഷഫീഖ്, യാസിര്‍, ഫറൂഖ് ,അഭിജിത്ത് എന്നിവരാണ് ഇവര്‍ക്ക് പുറമേ വിരുന്നില്‍ പങ്കെടുത്തത്. അര മണിക്കൂറോളം ജയിലില്‍ ചെലവഴിച്ചു. ഗുണ്ടകള്‍ ഒ.ജെ. തോമസിന് പൂച്ചെണ്ടും സമ്മാനിച്ചു.