തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടു.

കഴിഞ്ഞ മാസം 25ന് അറബിക്കടലിൽ കൊച്ചി തീരത്തിന് 38 നോട്ടിക്കൽ മൈൽ ദൂരത്തു മുങ്ങിയ എംഎസ്‌സി എൽസ-മൂന്ന് എന്ന ചരക്കു കപ്പലിൽ 640 കണ്ടെയ്നറുകൾ ഉണ്ടായിരുന്നുവെന്നാണ് കപ്പൽ അധികൃതർ നല്കിയ വിവരം.

ആകെയുള്ള കണ്ടെയ്നറുകൾ 71 എണ്ണത്തിൽ സാധനങ്ങൾ ഒന്നുമില്ല. 13 കണ്ടെയ്നറുകളിലുള്ളത് കാത്സ്യം കാർബൈഡ് എന്ന രാസവസ്തുവാണ്. ഇത് വെള്ളവുമായി ചേർന്നാൽ വേഗത്തിൽ തീപിടിത്തമുണ്ടാകും.


കാത്സ്യം കാർബൈഡുള്ള 13 കണ്ടെയ്നറുകളിൽ എത്രയെണ്ണം കടലിൽ വീണുവെന്നത് നിർണായകമാണ്. 87 കണ്ടെയ്നറുകളിൽ തടിയും 60 കണ്ടെയ്നറുകളിൽ പോളിമർ അസംസ്കൃത വസ്തുക്കളുമാണ്. 46 എണ്ണത്തിൽ തേങ്ങയും കശുവണ്ടിയുമുണ്ട്. 39 കണ്ടെയ്നറുകളിൽ വസ്ത്രനിർമാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി.