തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പി.പി. മത്തായി മരിച്ച കേസിൽ സിബിഐ തുടരന്വേഷണം നടത്തും. ഇക്കാര്യം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജി തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി അനുവദിച്ചു.

കേസിലെ പ്രതികൾക്കെതിരേ കൂടുതൽ അന്വേഷണം വേണമെന്നും ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മന:പൂർവമല്ലാത്ത നരഹത്യാ വകുപ്പു മാറ്റി കൊലപാതക കുറ്റം ചുമത്തണമെന്നുമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്.


മത്തായിയെ കസ്റ്റഡിയിൽ എടുക്കുന്ന സമയത്തുണ്ടായിരുന്ന കരാർ ജീവനക്കാരനായ ഡ്രൈവർ, വിവരം നൽകിയ വ്യക്തി എന്നിവരെ കൂടി പ്രതികളാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തേ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് അന്വേഷണം സിബിഐക്കു വിടാൻ ഹൈക്കോടതി ഉത്തരവിട്ടത്.
വനംവകുപ്പ് സ്ഥാപിച്ച സിസിടിവി കാമറ നശിപ്പിച്ച സംഭവത്തിൽ 2020 ജൂലൈ 28നാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്.