പാലക്കാട്‌ (മംഗലംഡാം): കാട്ടാന ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. മംഗലംഡാം കുഞ്ചിയാർ പതിയിൽ അയ്യപ്പൻ പാടിയിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ് ആനയുടെ ആക്രമണം നടന്നത്. ആസാം സ്വദേശികളായ മുന്നു (38), പിങ്കി (29) എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തോട്ടത്തിൽ കുരുമുളക് പറിക്കുകയായിരുന്ന തൊഴിലാളികൾക്ക് നേരേ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.


മരത്തിന് മുകളിലായിരുന്ന മുന്നു കാട്ടാന വരുന്നതുകണ്ട് താഴെയിറങ്ങി ഓടിയെങ്കിലും തുമ്പികൊണ്ട് അടിച്ചു വീഴ്ത്തി. ഓടുന്നതിനിടെ വീണ പിങ്കിയുടെ കാലിലും കാട്ടാനയുടെ ചവിട്ടേറ്റു.
പതിനഞ്ചോളം തൊഴിലാളികൾ ഈ സമയം ഇവിടെ ഉണ്ടായിരുന്നു. മംഗലംഡാമിൽ നിന്നു വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.