2024 ജൂലൈ ഒന്നിനു നല്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നതുപോലെ ഡീക്കൻമാരുടെ പൗരോഹിത്യ സ്വീകരണം പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യം ചര്‍ച്ചകളില്‍ അംഗീകരിച്ചിട്ടുള്ളതാണ്. സഭാ നിയമമനുസരിച്ച് തിരുപ്പട്ടം സ്വീകരിക്കാന്‍ തയാറായി ഡീക്കൻമാര് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതു മാത്രമാണ് അവരുടെ തിരുപ്പട്ട സ്വീകരണം നീണ്ടുപോകാനുള്ള ഏക കാരണം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ശനിയാഴ്ച എല്ലാ ഡീക്കന്മാര്ക്കും കത്തു നല്‍കിയിട്ടുണ്ട്.
തിരുപ്പട്ടം സ്വീകരിക്കുന്നതിനുവേണ്ടി സീറോമലബാര്‍ സഭയിലെ എല്ലാ ഡീക്കൻമാരും സമര്‍പ്പിക്കേണ്ട സത്യവാങ്മൂലത്തിന്റെ ഫോര്‍മാറ്റും അവര്‍ക്കു നല്‍കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം ഒപ്പിട്ട് തിരുപ്പട്ട സ്വീകരണത്തിന്റെ തീയതിയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും തീരുമാനിക്കുന്നതിനുവേണ്ടി എത്രയും വേഗം നേരില്‍ കാണുന്നതിനും ഡീക്കൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കൻമാരുടെ തിരുപ്പട്ട സ്വീകരണത്തിനു വൈദികരും അല്മായരും തടസം നില്‍ക്കരുതെന്നും സഭാ നിയമമനുസരിച്ച് തിരുപ്പട്ട സ്വീകരണം നടത്താനാവശ്യമായ സഹകരണം ഉണ്ടാകണമെന്നും മാര്‍ ബോസ്കോ പുത്തൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.