സാമ്പത്തികാധികാരങ്ങള്‍ കേന്ദ്രത്തില്‍ മാത്രം നിക്ഷിപ്തമാകുന്നു: കെ.എന്‍. ബാലഗോപാല്‍
സാമ്പത്തികാധികാരങ്ങള്‍ കേന്ദ്രത്തില്‍ മാത്രം  നിക്ഷിപ്തമാകുന്നു: കെ.എന്‍. ബാലഗോപാല്‍
Friday, September 13, 2024 2:27 AM IST
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുകൂടി അവകാശപ്പെട്ട സാമ്പത്തികാധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്ന സ്ഥിതിയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍.

16-ാം ധനകാര്യ കമ്മീഷനു മുന്നില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ധനമന്ത്രി.

രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയില്‍ വര്‍ധിച്ചുവരുന്ന അസന്തുലിതാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹരിക്കുകയുമാണ് കേരളം സംഘടിപ്പിക്കുന്ന ധനമന്ത്രിമാരുടെ കോണ്‍ക്ലേവിന്‍റെ പ്രാഥമിക ലക്ഷ്യം.


സാമ്പത്തിക അസുന്തുലിതാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പൊതു ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവിനെ ബാധിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പല സംസ്ഥാനങ്ങളും നേരിടുകയാണ്.

കൂടുതല്‍ നീതിയുക്തമായ സാമ്പത്തികവിതരണത്തിനും വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ പരിഹരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.