കത്തോലിക്ക കോണ്‍ഗ്രസ് ജാഗ്രതാദിനം ആചരിച്ചു
കത്തോലിക്ക കോണ്‍ഗ്രസ് ജാഗ്രതാദിനം ആചരിച്ചു
Monday, September 9, 2024 3:51 AM IST
കൊച്ചി: നിര്‍ദിഷ്‌ട ഇഎസ്‌എയില്‍നിന്നു ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പൂര്‍ണമായും ഒഴിവാക്കണമെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ജാഗ്രതാദിനം ആചരിച്ചു.

ഇതിനോടനുബന്ധിച്ച് യൂണിറ്റുകളില്‍ യോഗങ്ങള്‍, ധര്‍ണകള്‍, ജനപ്രതിനിധികള്‍ക്കു നിവേദനം സമര്‍പ്പിക്കൽ, പഞ്ചായത്ത് സംവാദങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ജാഗ്രതാ ദിനാചരണത്തിന്‍റെ ഗ്ലോബല്‍തല ഉദ്ഘാടനം പാലാ തീക്കോയിയിൽ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ഫൊറോന വികാരി റവ.ഡോ. തോമസ് മേനാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

റിസര്‍വ് ഫോറസ്റ്റും സംരക്ഷിതമേഖലകളും ലോക പൈതൃക പ്രദേശവും മാത്രവും ഉള്‍പ്പെടുന്ന ഇഎസ്എയുടെ ജിയോ കോര്‍ഡിനേറ്റ്‌സ് ഉള്‍പ്പെടുന്ന മാപ്പ് കേന്ദ്ര മാനദണ്ഡ പ്രകാരം തയാറാക്കി വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമയബന്ധിതമായി സമര്‍പ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാകണം.


ജനവാസമേഖലകളും വനപ്രദേശവും ഉള്‍പ്പെടുന്ന വില്ലേജുകളെ വിഭജിച്ച് വനമേഖല മാത്രം ഇഎസ്എ വില്ലേജായി പ്രഖ്യാപിച്ച് കേന്ദ്രത്തിനു ശിപാര്‍ശ നല്‍കണം. മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യുന്നതിനു മുന്നോടിയായി ജലനിരപ്പ് നൂറടിയിലേക്കു താഴ്ത്തി നിര്‍ത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

അന്തര്‍ദേശീയ ഡാം സുരക്ഷാ വിദഗ്ധരെക്കൊണ്ട് മുല്ലപ്പെരിയാര്‍ ഡാം പരിശോധിപ്പിക്കുന്നതിന് സുരക്ഷാപരിശോധനാ സമിതി മുമ്പാകെ കേരളം സമ്മര്‍ദം ചെലുത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഫിലിപ്പ് വെളിയത്ത്, ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, ഡോ. ചാക്കോ കാളംപറമ്പില്‍, അഡ്വ. ബോബി ബാസ്റ്റിന്‍, ഡോ. ജോബി കാക്കശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.