രാത്രി തിരുവനന്തപുരത്തുനിന്നു ബസിൽ കയറി യാത്രക്കാരായി രക്ഷപ്പെടാൻ ശ്രമിച്ച മൂവരെയും വിഴിഞ്ഞം പോലീസ് കഴക്കൂട്ടത്തുവച്ചു പിടികൂടുകയായിരുന്നു. സ്വർണാഭരണങ്ങൾ കുറേഭാഗം ജ്വല്ലറിയിൽനിന്നും ബാക്കിയുള്ളവ പ്രതികളുടെ കൈയിൽനിന്നും പോലീസ് കണ്ടെടുത്തു.
പ്രതികൾ മൂവരും ഈ കേസിനും ഒരു വർഷം മുൻപ് കോവളം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സമാന രീതിയിൽ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്. ഷെഫീഖ് പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്.
മൂവരും തിരുവനന്തപുരം, നെയ്യാറ്റിൻകര പോക്സോ കോടതികളിലെ കേസുകളിൽ വിചാരണ നേരിടുകയാണ്. കേസിൽ പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിച്ചു. 61 രേഖകളും 34 വസ്തു വകകളും ഹാജരാക്കി.
വിഴിഞ്ഞം പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി അന്വേഷണം നടത്തി ഫൈനൽ റിപ്പോർട്ട് നൽകിയ കേസിൽ പബ്ലിക് പ്രോസീക്യൂട്ടർ പാറശാല എ. അജികുമാർ കോടതിയിൽ ഹാജരായി. പോലീസ് പബ്ലിക് റിലേഷൻ ഓഫീസറായി സീനിയർ സിപിഒ ശ്രീകലയും പ്രവർത്തിച്ചു.