കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത് പ്രതിദിനം 1.34 ലക്ഷം ലിറ്റർ പാൽ
കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത് പ്രതിദിനം 1.34 ലക്ഷം ലിറ്റർ പാൽ
Monday, February 6, 2023 1:16 AM IST
തിരുവനന്തപുരം: കഴിഞ്ഞ സാന്പത്തികവർഷം സംസ്ഥാനത്ത് ഇറക്കുമതി ചെയ്തത് പ്രതിദിനം ശരാശരി 1.34 ലക്ഷം ലിറ്റർ പാൽ.

2021-22 സാന്പത്തിക വർഷത്തിൽ കേരളത്തിലെ മൊത്തം പാലിന്‍റെ ആവശ്യകത 33.51 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. എന്നാൽ വാർഷിക ഉത്പാദനം 25.32 ലക്ഷം മെട്രിക് ടണ്‍ മാത്രമായിരുന്നു. ഇതേതുടർന്നാണ് പ്രതിദിനം ശരാശരി 1.34 ലക്ഷം ലിറ്റർ പാലിന്‍റെ ഇറക്കുമതി വേണ്ടിവന്നതെന്നു സാന്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന 25.32 ലക്ഷം മെട്രിക് ടണ്‍ പാലിന്‍റെ ഭൂരിഭാഗവും സങ്കരയിനത്തിൽപ്പെടുന്ന പശുക്കളിൽ നിന്നുമാണ്.

പ്രധാന പാൽ ഉത്പാദക സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കന്നുകാലികളുടെ എണ്ണം കുറവാണെങ്കിലും കേരളത്തിലെ കന്നുകാലി ഉത്പാദനക്ഷമത ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. 2020-21ൽ ഇന്ത്യയിലെ വിദേശ-സങ്കരയിനം കന്നുകാലികളുടെ ശരാശരി പ്രതിദിന പാൽ ഉത്പാദനം യഥാക്രമം 11.01 കിലോയും 6.98 കിലോയുമാണ്. നാടൻ കന്നുകാലികളുടെ ശരാശരി പാൽ ഉത്പാദനം 2.07-3.08 കിലോയാണ്. അതേസമയം കേരളത്തിലെ സങ്കരയിനം കന്നുകാലികളുടെ ശരാശരി പാൽ ഉത്പാദനം പ്രതിദിനം 10.27 കിലോയാണ്. സങ്കരയിനം കന്നുകാലികളുടെ ഉത്പാദനക്ഷമതയിൽ രാജ്യത്തു പഞ്ചാബ് ആണ് ഒന്നാം സ്ഥാനത്ത് (പ്രതിദിനം 13.23 കിലോഗ്രാം). ചണ്ഡിഗഡ് രണ്ടാം സ്ഥാനത്താണ് (പ്രതിദിനം 11.05 കിലോഗ്രാം). ഇതിൽ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്.

കേരളത്തിന്‍റെ ഗ്രാമീണ സന്പദ്‌വ്യവസ്ഥയിൽ ത്വരിതഗതിയിൽ വളരുന്ന മേഖലകളിലൊന്നാണ് ക്ഷീരമേഖല. കൃഷി അനുബന്ധ മേഖലകളുടെ മൊത്തം മൂല്യവർധനവിൽ ക്ഷീരമേഖലയുടെ വിഹിതം 26.44 ശതമാനമാണ്. 2021-22 വർഷത്തിൽ സംസ്ഥാനത്തിന്‍റെ മൊത്തം മൂല്യവർധനവിൽ ക്ഷീരമേഖലയുടെ വിഹിതം 2.35 ശതമാനമായിരുന്നു. ക്ഷീരമേഖലയിലെ ആഭ്യന്തര മൂല്യവർധനവ് 2020-21ൽ 11,701.86 കോടി രൂപയായിരുന്നത് 2021-22ൽ 11,714.01 കോടി രൂപയായി നേരിയ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നാഷണൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ 2022ലെ കണക്കു പ്രകാരം കൃഷി അനുബന്ധ മേഖലയുടെ മൊത്തം മൂല്യ വർധനവിൽ കന്നുകാലി ഉപമേഖലയുടെ വിഹിതം 2019-20ൽ 29.33 ശതമാനമായിരുന്നത് 2020-21-ൽ 30.13 ശതമാനമായി വർധിച്ചു.

2020-21ൽ മൊത്തം മൂല്യവർധനവിന്‍റെ 4.90 ശതമാനമായിരുന്നു ക്ഷീരമേഖലയുടെ സംഭാവന.

2019ൽ നടത്തിയ ഇരുപതാമത് കന്നുകാലി സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം കന്നുകാലികളുടെ എണ്ണം 536.76 ദശലക്ഷമാണ്. ഇതേ സെൻസസ് പ്രകാരം കേരളത്തിലെ കന്നുകാലികളുടെ എണ്ണം 29.09 ലക്ഷമാണ്. സംസ്ഥാനത്തെ കോഴി, താറാവ് മുതലായ വളർത്തുപക്ഷികളുടെ എണ്ണം 291.71 ലക്ഷം ആയിരുന്നു. ഇത് രാജ്യത്തെ മൊത്തം വളർത്തുപക്ഷികളുടെ എണ്ണത്തിന്‍റെ 3.49 ശതമാനമാണ്.

2020-21ൽ ലോകത്തെ മൊത്തം പാൽ ഉത്പാദനത്തിൽ 23 ശതമാനം സംഭാവന ചെയ്ത് ഇന്ത്യ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമായി തുടരുന്നു. ദേശീയതലത്തിൽ പാലുത്പാദനം 2019-20ൽ 19.84 കോടി ടണ്ണായിരുന്നത് 5.80 ശതമാനം ഉയർന്ന് 2020-21ൽ 20.9 കോടി ടണ്ണായി. കഴിഞ്ഞ മൂന്നു ദശാബ്ദകാലമായി പാലുത്പാദനത്തിൽ വർധനവ് നിലനിൽക്കുന്നു.

2020-21ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്(14.94 ശതമാനം), രാജസ്ഥാൻ(14.63 ശതമാനം), മധ്യപ്രദേശ്(8.57 ശതമാനം), ഗുജറാത്ത്(7.51 ശതമാനം), ആന്ധ്രാപ്രദേശ്(7.01 ശതമാനം) എന്നിവയാണ്. ഈ സംസ്ഥാനങ്ങൾ രാജ്യത്തെ മൊത്തം പാൽ ഉത്പാദനത്തിന്‍റെ 52.69 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്.

പാൽ ഉത്പാദിപ്പിക്കുന്ന പ്രമുഖ സംസ്ഥാനങ്ങളിൽ പതിനഞ്ചാം സ്ഥാനത്താണ് കേരളം. പാലിന്‍റെ പ്രതിശീർഷ ലഭ്യത കഴിഞ്ഞ കുറേ വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുകയാണ്.

വിവിധ പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: ക്ഷീര മേഖലയുടെ വികസനത്തിനായി വിവിധ പദ്ധതികളുമായി മൃഗസംരക്ഷണവകുപ്പ്. സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണവും ഗുണനിലവാരവും വർധിപ്പിക്കുക എന്നതാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

പാലിന്‍റെയും മാംസത്തിന്‍റെയും ഉത്പാദനം വർധിപ്പിക്കുന്നതിനായി സംസ്ഥാനം വിവിധ കന്നുകാലി വികസന പദ്ധതികൾ നടപ്പാക്കി വരുന്നു. അവയിൽ ഏറ്റവും പ്രധാനം സങ്കരയിനങ്ങളുടെ പ്രജനന പ്രവർത്തനങ്ങളാണ്. കൂടാതെ മൃഗസംരക്ഷണ വകുപ്പ് ആടുവളർത്തൽ, എരുമ വളർത്തൽ, പന്നി, മുയൽ, കോഴി, എന്നിവയുടെ പ്രജനന പ്രവർത്തനങ്ങളും നടത്തിവരുന്നു. ഉത്പാദന വർധനയ്ക്കു കർഷകർക്ക് ഉത്പാദന യൂണിറ്റുകളുടെ ശാസ്ത്രീയ മാനേജ്മെന്‍റിന് ആവശ്യമായ പരിശീലനം നൽകുന്നുണ്ട്.

റിച്ചാർഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.