അങ്കമാലി അര്‍ബന്‍ ബാങ്ക് തട്ടിപ്പ് കേസ് : അക്കൗണ്ടന്‍റ് അറസ്റ്റില്‍
Saturday, September 28, 2024 3:41 AM IST
അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ നിക്ഷേപ, വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള അക്കൗണ്ടന്‍റ് പീച്ചാനിക്കാട് കൂരന്‍ പുളിയപ്പിള്ളി വീട്ടില്‍ ഷിജു(45)വിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഡോ. ഹരിപ്രിയയുടെ പരാതിയിലാണ് അറസ്റ്റ്. ഇതു രണ്ടാം തവണയാണ് ഷിജു അറസ്റ്റിലാകുന്നത്. നേരത്തെ ജോയിന്‍റ് രജിസ്ട്രാറുടെ പരാതിയില്‍ ലോക്കല്‍ പോലീസാണ് അറസ്റ്റു ചെയ്തത്.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അങ്കമാലി പോലീസ് സ്റ്റേഷനില്‍ 85 ഉം കാലടി പോലീസ് സ്റ്റേഷനില്‍ 65 ഉം പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷിജുവും സംഘം പ്രസിഡന്‍റും ചേര്‍ന്ന് പലരുടെ പേരിൽ 98 കോടിയോളം രൂപ സംഘത്തില്‍ നിന്ന് വായ്പയെടുത്തെന്നും ഇതിൽ 40 കോടിയോളം രൂപ വ്യാജ വായ്പകളാണെന്നുമാണ് പരാതി. അന്നത്തെ ജില്ലാ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ ഇതിനു കൂട്ടുനില്‍ക്കുകയായിരുന്നെന്നും നിക്ഷേപ സംരക്ഷണ സമിതി ആരോപിക്കുന്നു.


കാലാകാലങ്ങളില്‍ ഓഡിറ്റ് നടത്തി കുറ്റക്കാരെ ശിക്ഷിക്കേണ്ടതിനു പകരം ആനുകൂല്യങ്ങള്‍ പറ്റി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച് സഹകാരികളെ വഞ്ചിക്കുകയായിരുന്നു. മരിച്ചു പോയവരുടെ പേരിലും സംഘവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെ പേരിലും വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.

ഈ തുക ഉപയോഗിച്ച് വന്‍തോതില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഈ സ്ഥലങ്ങളും തട്ടിപ്പിനു കൂട്ടുനിന്ന ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ സ്വത്തുക്കളും കണ്ടുകെട്ടി ലേലം ചെയ്ത് നിക്ഷേപരുടെ തുക തിരിച്ചു നല്‍കണമെന്നാണ് സഹകാരികളുടെ ആവശ്യം.