മാന്ത്രക്കൽ തുരങ്കപ്പാതയിലെ അറ്റകുറ്റപ്പണി നീളുന്നു
Wednesday, May 8, 2024 4:40 AM IST
ഗതാഗതം മുടക്കിയിട്ട് 20 ദിവസം

ആലുവ: മഴക്കാലത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനായുള്ള മാന്ത്രക്കൽ തുരങ്കപാതയിലെ അറ്റകുറ്റപ്പണികൾ നീളുന്നു. റെയിൽവേ പാളത്തിനടിയിലൂടെയുള്ള കമ്പനിപ്പടി - മാന്ത്രക്കൽ റോഡിലെ ഗതാഗതം മുടക്കിയിട്ട് 20 ദിവസമായി. രണ്ടാഴ്ചയ്ക്കകം നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ് ആരംഭിച്ച പ്രവർത്തികളാണ് ഇത്തരത്തിൽ നീളുന്നത്.

10,000 ലിറ്റർ സംഭരണശേഷിയുള്ള കോൺക്രീറ്റ് ടാങ്ക് ആണ് ഇവിടെ പ്രധാനമായും നിർമിക്കുന്നത്. നിർമാണം ഇഴഞ്ഞു നീങ്ങിയതോടെ തായിക്കാട്ടുകര, കുന്നത്തേരി, മനക്കപ്പടി മേഖലയിൽനിന്ന് ദേശീയ പാതയിലേക്ക് പോകുന്ന വാഹന യാത്രക്കാർ ദുരിതത്തിലായി. ഇപ്പോൾ ഇവർക്ക് രണ്ട് കിലോമീറ്റർ ചുറ്റി ഗ്യാരേജ് റെയിൽവേ ഗേറ്റ് കടന്ന് വേണം പോകാൻ. ഇവിടെ പലപ്പോഴും ഗേറ്റ് അടച്ചിടുന്നതിനാൽ ഏറെ നേരം പൊരിവെയിലത്ത് കാത്തുകിടന്ന് വേണം വാഹനങ്ങൾക്ക് റെയിൽ പാളം മുറിച്ചുകടക്കാൻ.

അടിയന്തിരമായി നിർമാണം പൂർത്തിയാക്കി മാന്ത്രക്കൽ തുരങ്കപാത ഗതാഗതത്തിനു തുറന്ന് കൊടുക്കണമെന്ന് റെയിൽവേ ഡിവിഷൻ മാനേജർക്ക് നൽകിയ നിവേദനത്തിൽ ചൂർണിക്കര പഞ്ചായത്തംഗം കെ.കെ. ശിവാനന്ദൻ ആവശ്യപ്പെട്ടു. വിദ്യാലയങ്ങൾ തുറന്നാൽ യാത്രാ ദുരിതം ഇരട്ടിയാകുമെന്നും ശിവാനന്ദൻ ചൂണ്ടിക്കാട്ടി.

കാൽ നൂറ്റാണ്ട് മുമ്പ് നിർമിച്ച തുരങ്കത്തിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. നാലടിവരെ വെള്ളക്കെട്ട് ഉയരുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാനോ കാൽനട യാത്രയോ സാധിക്കില്ല. ഇത് പരിഹരിക്കാനാണ് തുരങ്ക പാതയിലെ നീർച്ചാലുകൾ നൽകുന്ന വെള്ളം പുതിയതായി നിർമിക്കുന്ന കാനയിലൂടെ പുതിയ ടാങ്കിലേക്ക് ശേഖരിക്കാനും അതിനു ശേഷം 6 കുതിരശക്തിയുള്ള മോട്ടോർ ഉപയോഗിച്ച് ടാങ്കിൽനിന്ന് പുറത്തേക്ക് പമ്പ് ചെയ്യാനും പദ്ധതി തയാറാക്കി നിർമാണം ആരംഭിച്ചത്.